ബംഗളൂരു: കർണാടകയിലെ പ്രമുഖ ബിജെപി നേതാവ് സി.പി. യോഗീശ്വര ബിജെപി വിട്ടു. ഇദ്ദേഹം കോൺഗ്രസിൽ ചേരും. ചന്നപട്ടണ ഉപതെരഞ്ഞെടുപ്പിൽ യോഗേശ്വര കോൺഗ്രസ് സ്ഥാനാർഥിയാകുമെന്നാണു റിപ്പോർട്ട്.

തിങ്കളാഴ്ച യോഗീശ്വര എംഎൽസിസ്ഥാനം രാജിവച്ചിരുന്നു. ഇന്നലെ രാവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരുമായി യോഗീശ്വര കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് എച്ച്.ഡി. കുമാരസ്വാമി ഒഴിഞ്ഞ മണ്ഡലമാണ് ചന്നപട്ടണ. ഈ സീറ്റ് തനിക്ക് വേണമെന്ന് യോഗീശ്വര ആവശ്യപ്പെട്ടിരുന്നു.


എന്നാൽ, സഖ്യകക്ഷിയായ ജെഡി-എസിനാണ് ബിജെപി സീറ്റ് നല്കിയത്. ജെഡി-എസ് ടിക്കറ്റിൽ യോഗീശ്വരയെ മത്സരിപ്പിക്കാൻ നീക്കം നടന്നെങ്കിലും അദ്ദേഹത്തിന് അത് സ്വീകാര്യമായിരുന്നില്ല.