ഭുവനേശ്വർ: ദാന ചുഴലിക്കാറ്റ് ഒഡീഷ തീരത്തോടടുത്തുകൊണ്ടിരിക്കവേ സംസ്ഥാനത്തിന്‍റെ പല ഭാഗത്തും കനത്ത മഴ ലഭിച്ചു.

ലക്ഷക്കണക്കിനു പേരെ ഒഴിപ്പിച്ചതായും മരണനിരക്ക് പൂജ്യമാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി മോഹൻ ചരൺ മഞ്ചി പറഞ്ഞു. മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന കാറ്റ് വെള്ളിയാഴ്ച പുലർച്ചയോടെ തീരം തൊടും.


മരങ്ങൾ കടപുഴകിയതിനാൽ ബാലസോർ, ഭദ്രക്, പുരി എന്നിവിടങ്ങളിൽ വാഹനഗതാഗതം ത‌ടസപ്പെട്ടിട്ടുണ്ട്. അഞ്ച് ജില്ലകളിൽ ഒാറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ 7,285 സൈക്ലോൺ സെന്‍ററുകളും 91 മെഡിക്കൽ ടീമുകളും സജ്ജമാണ്. എൻഡിആർഎഫിന്‍റെ 19 ടീമുകളും തയാറാണ്.