ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ സിബിഐക്കു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ അജീഷ് കളത്തിൽ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. പബ്ലിസിറ്റി ലക്ഷ്യം വച്ചുള്ള ഹർജിയാണെന്നു നിരീക്ഷിച്ചാണ് ജസ്റ്റീസുമാരായ ഋഷികേശ് റോയ്, എസ്.വി. ഭട്ടി എന്നിവരുടെ ബെഞ്ച് ഹർജി തള്ളിയത്.

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ടു നിലവിൽ സുപ്രീംകോടതിയുടെ രണ്ട് ബെഞ്ചുകളിൽ രണ്ടു ഹർജികൾ പരിഗണിക്കുന്നുണ്ട്. അതിനിടയിലാണ് മറ്റൊരു ഹർജി സുപ്രീംകോടതിയിൽ എത്തിയത്. ഹർജിക്കാരൻ എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചില്ലെന്നും സുപ്രീംകോടതി ചോദിച്ചു.


ചലച്ചിത്രമേഖലയിൽ സ്ത്രീകൾക്കെതിരേയുള്ള അതിക്രമം തുടരുകയാണെന്നും ഇടപെടൽ ആവശ്യമാണെന്നും ഹർജിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടി. അതേസമയം, അഭിഭാഷകൻ അജീഷ് കളത്തിൽ സമർപ്പിച്ച റിട്ട് ഹർജിയിൽ അദ്ദേഹംതന്നെ വാദമുന്നയിച്ചത് ചട്ടവിരുദ്ധമാണെന്നു കോടതി നിരീക്ഷിച്ചു. സ്വന്തം കേസ് വാദിക്കാൻ സ്വീകരിക്കേണ്ട മാനദണ്ഡം അദ്ദേഹം പാലിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.