എടിഎം കൊള്ളസംഘം എത്തിയതു ചെന്നൈയിൽനിന്ന്
എടിഎം കൊള്ളസംഘം  എത്തിയതു ചെന്നൈയിൽനിന്ന്
Sunday, September 29, 2024 3:06 AM IST
നാമക്കൽ: കേരളത്തെ ഞെട്ടിച്ച തൃശൂരിലെ എടിഎം കൊള്ളയുമായി ബന്ധപ്പെട്ട് ആറു പ്രതികൾക്കെതിരേ തമിഴ്നാട് പോലീസ് കേസെടുത്തു. കൊലപാതക ശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നിവ ഉൾപ്പെടെയാണ് ആറുപേർക്കുമെതിരേ ചുമത്തിയിരിക്കുന്നത്.

ഹരിയാന പൽവാൽ ജില്ലക്കാരായ ഇർഫാൻ (31), സാബീർ ഖാൻ (26), ഷൗക്കീൻ (29), മുഹമ്മദ് ഇക്രാം (42), മുബാറക് ആദം (38) എന്നിവർക്കെതിരേയാണ് കേസ്. കൊള്ളമുതലായ 67 ലക്ഷം രൂപ ഇവരിൽനിന്നു കണ്ടെടുത്തു.

തൃശൂരിലെ കൊള്ളയ്ക്കുമുന്പ് ഇവർ ചെന്നൈയിൽ ഒത്തുചേർന്ന് അവസാനവട്ട ഒരുക്കങ്ങൾ നടത്തിയിരുന്നതായി തമിഴ്നാട് പോലീസ് പറഞ്ഞു. തൃശൂരിലെ മൂന്ന് എടിഎമ്മുകൾ തകർത്ത് 70 ലക്ഷം രൂപയുമായി കണ്ടെയ്നർ ലോറിയിൽ കാർ ഒളിപ്പിച്ച് തമിഴ്നാട്ടിലെത്തിയ സംഘത്തെ കുമാരപാളയത്തു തമിഴ്നാട് പോലീസ് സാഹസികമായി കീഴടക്കുകയായിരുന്നു.

മൂന്നു സംഘങ്ങളായി ഹരിയാനയിൽനിന്നാണ് അവർ ചെന്നൈയിലെത്തിയത്. രണ്ടുപേർ ഡൽഹിയിൽനിന്നു വിമാനമാർഗം എത്തിയപ്പോൾ മൂന്നുപേർ കാറിലും രണ്ടു പേർ കണ്ടെയ്നർ ട്രക്കിലും ചെന്നൈയിലെത്തി. തുടർന്ന് റോഡ് മാർഗം തൃശൂരിലേക്ക് പുറപ്പെടുകയായിരുന്നു-നാമക്കൽ പോലീസ് സൂപ്രണ്ട് എസ്. രാജേഷ് കണ്ണൻ പറഞ്ഞു.


ഒരു പ്രത്യേക ബാങ്കിന്‍റെ എടിഎമ്മുകൾ ഗൂഗിൾ മാപ്പിൽ നോക്കിവച്ചതിനു ശേഷം മോഷണത്തിന് ഉചിതമായവ തെരഞ്ഞെടുക്കുകയായിരുന്നു അവരുടെ രീതി. സംഘത്തിലെ ചിലരുടെ പേരിൽ മുന്പും ക്രിമിനൽ കേസുകൾ പലതുമുണ്ടായിട്ടുണ്ട്.

സംഘത്തിലെ ഏഴാമനായിരുന്ന ട്രക്ക് ഡ്രൈവർ ജുമാലുദീൻ ഹമീദ് പോലീസിനെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിക്കവേ വെടിയേറ്റു വീഴുകയായിരുന്നു. വെടിവയ്പിൽ പരിക്കേറ്റ അസീർ അലി (30) കോയന്പത്തൂർ ഗവൺമെന്‍റ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഘാംഗങ്ങൾ നിരവധി അന്തർസംസ്ഥാന എടിഎം കവർച്ചകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് വിവരം ഹരിയാന പോലീസിനെയും അറിയിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.