തൃപ്പൂണിത്തുറ: ഫിഷ് ഫാമിൽ അതിഥിയായെത്തി മീനുകളെ വിഴുങ്ങിയ മലമ്പാമ്പ് വലയിൽ കുടുങ്ങി. എരൂർ സ്വദേശി സുരേന്ദ്രനും സുഹൃത്തുക്കളായ ആറ് പേരും ചേർന്ന് നടത്തുന്ന വടക്കേക്കോട്ട കടക്കോടം എരൂർ ഫിഷ് ഫാമിലാണ് മലമ്പാമ്പ് കെണിയിലായത്.

കരിമീൻ, തിലാപ്പിയ മീനുകളെ വളർത്തുന്ന ഫാമിൽ ഇന്നലെ രാവിലെ ഏഴിനാണ് മലമ്പാമ്പിനെ കണ്ടത്. പുഴയോട് ചേർന്ന് പ്രത്യേകം കെട്ടിത്തിരിച്ച ഭാഗത്ത് മീനുകളെ പിടിക്കാനായി കൂട് സ്ഥാപിച്ചിട്ടുണ്ടായിരുന്നു. കൂടിൽ കയറി മീനുകളെ മുഴുവൻ വിഴുങ്ങിയ മലമ്പാമ്പിന് പിന്നീട് പുറത്തിറങ്ങാൻ പറ്റാതെ വലയിൽ കുരുങ്ങിയതാണ് കെണിയായത്.

രാവിലെ ഫാമിലെത്തിയ സുരേന്ദ്രൻ മീൻ കൂട് ഉയർത്തിയപ്പോൾ മീനിന് പകരം കണ്ടത് വലിയ മലമ്പാമ്പിനെയാണ്. ഉടനെ തന്നെ മീൻവല കൂടിൽ കുടുങ്ങിയ മലമ്പാമ്പിനെ വലിച്ച് കരയിൽ കയറ്റിയ ശേഷം സുഹൃത്തുക്കളെയും വിളിച്ച് തിരിച്ചു വന്നപ്പോൾ വല തകർത്ത് മലമ്പാമ്പ് പുറത്ത് ചാടിയിരുന്നു. എല്ലാവരും ചേർന്ന് ഏറെ പണിപ്പെട്ട് വീണ്ടും മലമ്പാമ്പിനെ വലയിൽ കുടുക്കിയ ശേഷം ഇരുമ്പഴിക്കൂടിനകത്താക്കി വാർഡ് കൗൺസിലർ ജയ പരമേശ്വരനേയും ഫോറസ്റ്റ് സ്നേക്ക് റെസ്ക്യൂ ടീമിനെയും വിവരമറിയിച്ചു.

ഉച്ചയ്ക്ക് 12 ഓടെ സ്നേക്ക് റെസ്ക്യു ടീമിലെ ജിയോയും വിക്കിയും സ്ഥലത്തെത്തി 15 കിലോ തൂക്കവും ഏഴ് അടി നീളവും വരുന്ന മലമ്പാമ്പിനെ പിടികൂടി കൊണ്ടുപോയി. സ്ത്രീകളും കുട്ടികളുമടക്കം ധാരാളം പേർ മലമ്പാമ്പിനെ പിടികൂടിയത് കാണാനെത്തിയിരുന്നു.