സ്വന്തമായൊരു ബൈക്കിനുവേണ്ടി നാലര ലക്ഷത്തിന്‍റെ ആഡംബര ബൈക്ക് മോഷ്ടിച്ച രണ്ടു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
Tuesday, October 15, 2024 5:48 AM IST
കൊച്ചി: സ്വന്തമായൊരു ബൈക്ക് എന്ന സ്വപ്നം സാക്ഷാത്ക രിക്കാൻ നാലര ലക്ഷം രൂപയുടെ റോയല്‍ എന്‍ഫീല്‍ഡ് ഇന്‍റര്‍സെപ്റ്റര്‍ 650 ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ബിടെക് വിദ്യാര്‍ഥികളും എറണാകുളത്ത് പാര്‍ട് ടൈം ജോലിക്കാരുമായ കൊല്ലം സ്വദേശി സാവിയോ ബാബു(21), കൊടുങ്ങല്ലൂര്‍ സ്വദേശി ചാള്‍സ് (22) എന്നിവരെയാണ് എളമക്കര ഇന്‍സ്‌പെക്ടര്‍ ബി. ഹരികൃഷ്ണന്‍, എസ്‌ഐ മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൊല്ലത്തു നിന്ന് അറസ്റ്റു ചെയ്തത്.

സ്വന്തമായി ബൈക്കില്ലാത്ത ചാള്‍സിന് വേണ്ടിയാണ് ഇരുവരും ചേര്‍ന്ന് ബൈക്ക് മോഷ്ടിച്ചതെന്നു സാവിയോ പോലീസിനു മൊഴി നല്‍കി. കഴിഞ്ഞ പത്തിന് ഉച്ചയ്ക്ക് ഇടപ്പള്ളി ഗ്രാന്‍ഡ് മാളിനു സമീപത്തെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നാണ് പ്രതികള്‍ എളമക്കര സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ചത്. ബൈക്ക് പാര്‍ക്കിംഗില്‍ വച്ച് യുവാവ് സമീപത്തെ കടയിലേക്കു കയറിയപ്പോഴാണ് വിദ്യാര്‍ഥികള്‍ ബൈക്കുമായി കടന്നത്.

വാഹനം ലോക്കായതിനാല്‍ അവിടെ നിന്നും തള്ളി പുറത്തെത്തിച്ചു. തുടര്‍ന്ന് മോഷ്ടിച്ച ബൈക്കില്‍ ചാള്‍സ് മുന്നില്‍ നീങ്ങി. സാവിയോ സ്വന്തം ബൈക്കില്‍ ഈ ബൈക്ക് കാലുകൊണ്ട് തള്ളി ഇവര്‍ താമസിക്കുന്ന ആലുവ നൊച്ചിമയിലെ വീട്ടിലെത്തിച്ചു. തുടര്‍ന്ന് മോഷ്ടിച്ച വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റി മറ്റൊന്നു വച്ചു.


ഇതിനുശേഷം മോഷ്ടിച്ച ബൈക്കുമായി കൊല്ലത്തേക്ക് കടക്കുകയായിരുന്നു. മറ്റൊരു ബൈക്കിലെത്തിയ പ്രതികള്‍ ആഡംബര ബൈക്ക് മോഷ്ടിച്ച് തിരികെ താമസ സ്ഥലത്ത് എത്തുന്നതിന്‍റെയും ബൈക്ക് ഒളിപ്പിക്കുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തു വിട്ടിരുന്നു.

നൂറിലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. ഒടുവില്‍ ഇവര്‍ ബൈക്ക് എടുക്കാനായി എത്തിയ ഇരുചക്രവാഹനം ഒരു വീടിന്‍റെ പോര്‍ച്ചില്‍ ഇരിക്കുന്നത് കണ്ട് അതിന്‍റെ ഉടമയ്ക്കായി അന്വേഷണം നടത്തി ഒടുവില്‍ പ്രതികളിലേക്ക് എത്തുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.