അടിമാലി: അടിമാലി കല്ലാറിലെ കുടുംബാരോഗ്യ കേന്ദ്രത്തിനായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്‍റെ നിർമാണം വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു. 2018ലെ പ്രളയത്തില്‍ ബലക്ഷയം സംഭവിച്ചതിനെത്തുടര്‍ന്നായിരുന്നു കല്ലാറില്‍ കുടുംബാരോഗ്യ കേന്ദ്രത്തിനായി പുതിയ കെട്ടിടം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്.

ദേശീയപാതയോരത്ത് താഴത്തെ കല്ലാറിലാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ 1.60 കോടി രൂപയും പള്ളിവാസല്‍ പഞ്ചായത്തിന്‍റെ 37 ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്. ബലക്ഷയം വന്ന കെട്ടിടം പൊളിച്ചുനീക്കി മണ്‍ജോലികള്‍ നടത്തി. കെട്ടിടത്തിന്‍റെ ഒരു ഭാഗത്തെ സ്ട്രക്ച്ചർ ജോലികള്‍ പൂര്‍ത്തീകരിച്ചു. നിലവില്‍ കുടുംബാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് ദേശീയപാതയോരത്ത് തന്നെയുള്ള പരിമിതമായ സൗകര്യമുള്ള കെട്ടിടത്തിലാണ്.

തോട്ടംമേഖലയില്‍നിന്നുള്ള നിരവധി കുടുംബങ്ങളടക്കം ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രമാണ് കല്ലാറിലെ കുടുംബാരോഗ്യ കേന്ദ്രം. ആദ്യം പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്ന ചികിത്സാലയത്തെ പിന്നീട് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുകയായിരുന്നു. പുതിയ കെട്ടിടത്തിന്‍റെ ജോലികള്‍ പൂര്‍ത്തിയായൽ കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ അടിസ്ഥാന സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്താനാകും.