കുട്ടിക്കാനം: മരിയൻ കോളജ് (ഓട്ടോണമസ്) മുപ്പതിന്‍റെ നിറവിൽ, പേൾ ജൂബിലി ആഘോഷിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ രാജ്യത്തെ മികച്ച മാതൃകയായ മരിയൻ കോളജ് 1995ൽ കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന പീരുമേട് ഡെവലപ്മെന്‍റ് സൊസൈറ്റിയാണ് സ്ഥാപിച്ചത്. 2004 ൽ ആദ്യ നാക് അക്രെഡിറ്റേഷൻ ലഭിക്കുന്പോൾ അത് ലഭിക്കുന്ന രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോളജ് ആയിരുന്നു മരിയൻ.

2009ലും 2014ലും 2023ലും കോളജിന് ഉന്നതമായ ഗ്രേഡോടെ നാക് അക്രെഡിറ്റേഷൻ ലഭിച്ചു. നിലവിൽ എ++ ഗ്രേഡോടെ ( 3.71 സിജിപിഎഇ) ഏറ്റവും ഉയർന്ന ആക്രെഡിറ്റേഷനിലാണ് മരിയൻ കോളജ് നിലകൊള്ളുന്നത്. കേരളത്തിലെ ഏറ്റവും മികച്ച പ്ലേസ്മെന്‍റ് റെക്കോർഡുള്ള കോളജാണ് മരിയൻ. 2024-25 അധ്യയന വർഷത്തിൽ നാനൂറിലധികം വിദ്യാർഥികൾക്ക് ആക്സഞ്ചർ, ടിസിഎസ് ഉൾപ്പടെയുള്ള പ്രമുഖ ഐടി കന്പനികളിലും ഈവൈ, ഡെല്ലോയിറ്റ് ഉൾപ്പെടെ പ്രമുഖ കണ്‍സൾട്ടൻസികളിലും മികച്ച ബാങ്കുകളിലുമായി പ്ലേസ്മെന്‍റ് ലഭിച്ചു.

പേൾ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് കോളജ് ഡേ സെലിബ്രേഷനും നാളെ മികച്ച അക്കാദമിക വിജയവും പ്ലേസ്മെന്‍റും കൈവരിച്ച വിദ്യാർഥികളെ ആദരിക്കുന്നതിനായി മെറിറ്റ് ഡേയും നടത്തും. കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ ജൂബിലി ഉദ്ഘാടനം ചെയ്യും. കോളജ് യൂണിയൻ ചെയർമാൻ ജെറിൻ ഈപ്പൻ അധ്യക്ഷത വഹിക്കും. മാനേജർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് ഏബ്രഹാം ഞള്ളിയിൽ, പ്രിൻസിപ്പൽ പ്രഫ. ഡോ. അജിമോൻ ജോർജ് തുടങ്ങിയവർ പ്രസംഗിക്കും. കോളജിലെ 2500ൽപ്പരം വിദ്യാർഥികളും 250ലധികം അധ്യാപക-അനധ്യാപകരും രണ്ടു ദിവസങ്ങളിലായി നടക്കുന്ന ആഘോഷ പരിപാടികളിൽ പങ്കെടുക്കും