കലയപുരം - വെണ്ടാർ റോഡ് നിർമാണത്തിൽ അഴിമതിയെന്ന് കേരളാ കോൺ -ബി
Sunday, September 22, 2024 6:02 AM IST
കൊട്ടാരക്കര: കലയപുരം - വെണ്ടാർ റോഡിന്‍റെ നവീകരണത്തിലെ അഴിമതി വിജിലൻസ് അന്വേഷണമെന്ന് കേരള കോൺഗ്രസ് -ബി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

കലയപുരം മുതൽ വെണ്ടാർ വരെയുള്ള എട്ട് കിലോമീറ്റർ റോഡ് രണ്ട് ഘട്ടമായി നടന്ന നവീകരണത്തിൽ അഴിമതി നടന്നതായാണ് ആരോപണം. അഞ്ച് കോടിമുടക്കി കിഫ്ബി പദ്ധതിയിൽപ്പെടുത്തിയാണ് റോഡ് നിർമാണം തുടങ്ങിയത്. ഒന്നാം റീച്ചിന്‍റെ പണി പൂർത്തിയാക്കി ഉദ്ഘാടനം നടത്തി. റോഡിൽ പലയിടത്തും മെറ്റലും റോഡിന്‍റെ വശങ്ങളും ഇടിഞ്ഞു.കലുങ്കുകളുടെ പല ഭാഗങ്ങളും ഇടിഞ്ഞ് താഴുകയും ചെയ്തു.

രണ്ടാം ഘട്ട റോഡ് നിർമാണത്തിൽ പെരുംകുളം കോട്ടാത്തല ജംഗ്ഷൻ മുതൽ പൊങ്ങൻ പാറ വഴി വെണ്ടാർ വരെയുള്ള ഭാഗത്ത് ടാറിംഗ് നടത്തിയത്. ടാറിംഗ് നടത്തിയതിന്‍റെ പിറ്റേന്നു മുതൽ മെറ്റൽ ഇളകിത്തുടങ്ങി. ആവശ്യത്തിന് ടാർ ചേർക്കാതെ ടാർ കുഴച്ച് റോഡ് നിർമാണം നടത്തിയതിനാൽ പെരുംകുളം പൊങ്ങൻ പാറ റോഡിൽ മൂന്ന് കിലോമീറ്റർ ദൂരം മെറ്റൽ ഇളകി പൂർണമായി തകർന്നു.


ഇത് മൂലം വാഹന ഗതാഗതവും കാൽനടയാത്രയും അസാധ്യമായിരിക്കുകയാണ്. യോഗത്തിൽ എ. ഷാജു, പെരുംകുളം രാജീവ്, നീലേശ്വരം സദാശിവൻപിള്ള, പെരുങ്കുളം സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.