വീട്ടമ്മയെ കാർ കയറ്റിക്കൊന്ന കേസ് : അജ്മലിനെ തള്ളിപ്പറഞ്ഞ് ഡോക്ടർ ശ്രീക്കുട്ടിയുടെ മൊഴി
Sunday, September 22, 2024 6:02 AM IST
കൊല്ലം: ശാസ്താംകോട്ട മൈനാഗപ്പള്ളി ആനൂർക്കാവിൽ യുവതിയെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി അജ്മലിനെ തള്ളിപ്പറഞ്ഞ് രണ്ടാം പ്രതി ഡോക്ടർ ശ്രീക്കുട്ടിയുടെ മൊഴി.

പോലീസ് കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ശ്രീക്കുട്ടി അജ്മലിനെ കുറ്റപ്പെടുത്തിയുള്ള മൊഴി നൽകിയത്. കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ അജ്മലിനോട് ആവശ്യപ്പെട്ടില്ലെന്നാണ് ശ്രീക്കുട്ടി പോലീസിനോട് പറഞ്ഞത്.

ഡോ. ശ്രീക്കുട്ടി പോലീസിന് നൽകിയ മൊഴി ചുവടെ: കുഞ്ഞുമോൾ കാറിനടിയിലുണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും പുറകിലെ സീറ്റിൽ ഇരുന്ന തനിക്ക് കാറിനടിയിലെ ദൃശ്യം കാണാൻ സാധിച്ചിരുന്നില്ലെന്നും മൊഴിയിൽ പറയുന്നു.

യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ പറഞ്ഞു എന്ന് അജ്മൽ പറഞ്ഞത് അയാൾക്ക് കേസിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണ്. അജ്മൽ നിർബന്ധിച്ച് തന്നെക്കൊണ്ട് ലഹരി കഴിപ്പിച്ചുതായും ആറു മാസത്തിനിടെ 20 ലക്ഷത്തോളം രൂപ കരസ്ഥമാക്കിയതായും മൊഴിയിൽ വ്യക്തമാക്കി.


കൈക്കലാക്കിയ സ്വർണാഭരണങ്ങൾ തിരികെ വാങ്ങാനാണ് അജ്മലിനൊപ്പം നിന്നതെന്നും വേറേ എട്ടോളം സ്ത്രീകളുമായി ബന്ധമുള്ള കാര്യം അജ്മൽ‌ മറച്ചുവച്ചതായും അവർ പറയുന്നു. തന്‍റെ പണം സ്വന്തമാക്കുകയായിരുന്നു അജ്മലിന്‍റെ ലക്ഷ്യം.

അതിനായി അടുത്ത ബന്ധം സ്ഥാപിക്കുകയും ആശുപത്രിയിലും താമസിക്കുന്ന സ്ഥലത്തും സ്ഥിരം സന്ദർശനം നടത്തുകയും ചെയ്തു. സുഹൃത്തിന്‍റെ വീട്ടിൽ ഓണമാഘോഷിക്കാമെന്ന് പറഞ്ഞാണ് കൂട്ടി കൊണ്ടു പോയത്.

അതിനുശേഷം നിർബന്ധിച്ച് മദ്യം കഴിപ്പിച്ചതായും ഡോക്ടർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. പ്രതികളുടെ കസ്റ്റഡി ഇന്ന് വൈകുന്നേരം അഞ്ചിന് അവസാനിക്കും. ഇരുവരുടേയും ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.