സ്കൂളിൽ മലിന ജലമെത്തുന്നത് തടയണം: മനുഷ്യാവകാശ കമ്മീഷൻ
Wednesday, June 12, 2024 11:07 PM IST
കൊല്ലം : നൂറു വർഷം പഴക്കമുള്ള സ്കൂളിന്‍റെ പരിസരത്ത് സമീപ പ്രദേശത്തെ ഡ്രൈനേജ് ഒഴുകിയെത്തുന്നുവെന്ന പരാതി ഉത്കണ്ഠാജനകമായതിനാൽ തൊടിയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസറും 15 ദിവസത്തിനകം നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

കുട്ടികളുടെ സുഗമമായ വിദ്യാഭ്യാസത്തിനും മനുഷ്യജീവനും ബന്ധപ്പെട്ട അധികാരികൾ പ്രാധാന്യം നൽകണമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.

അറിഞ്ഞുകൊണ്ട് അപകടം വരുത്തിവയ്ക്കുന്നത് ഒഴിവാക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. സ്കൂൾ പരിസരത്ത് മലിനജലം എത്താതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.കരുനാഗപ്പള്ളി തൊടിയൂർ ഗ്രാമപഞ്ചായത്തിൽ നൂറുവർഷംപഴക്കമുള്ള എവികെഎംഎംഎൻവി സ്കൂളിന്‍റെ പടിഞ്ഞാറു ഭാഗത്തുള്ള കെട്ടിടങ്ങളുടെ അടിസ്ഥാനം വെള്ളത്തിനടിയിലാണെന്നും മലിനജലം സ്കൂൾ പരിസരത്ത് എത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി.ശക്തമായ മഴയുള്ള സമയങ്ങളിൽ സ്കൂൾ പരിസരത്ത് വെള്ളക്കെട്ട് ഉണ്ടാകാറുണ്ടെന്ന് തൊടിയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.


നിലവിൽ സ്കൂൾ പരിസരത്ത് നിന്നും ഓടയിലേക്ക് വെള്ളം ഒഴുകി പോകാൻ പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. സ്കൂൾ കെട്ടിടങ്ങൾക്ക് നിലവിൽ അപകടഭീഷണിയില്ലാത്തതിനാൽ ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് നൽകിയിട്ടുണ്ടെന്ന്റിപ്പോർട്ടിൽപറയുന്നു.തൊടിയൂർ സ്വദേശി എ.എ. ജബാർ സമർപ്പിച്ച പരാതിയിലാണ് നടപടി.