ന്യൂഡൽഹി: വയനാട് ഡിസിസി അധ്യക്ഷ സ്ഥാനമൊഴിഞ്ഞ എൻ.ഡി. അപ്പച്ചന് എഐസിസി അംഗമായി നിയമനം. വ്യാഴാഴ്ച രാവിലെയാണ് എൻ.ഡി. അപ്പച്ചൻ വയനാട് ഡിസിസി അധ്യക്ഷ പദവി രാജിവച്ചത്.
പുല്‍പ്പള്ളിയിലെ കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെയും ഡിസിസി മുൻ ജില്ലാ ട്രഷറർ എൻ.എം. വിജയന്റെയും ആത്മഹത്യ സംബന്ധിച്ച പ്രശ്നങ്ങളും കാണാട്ടുമല തങ്കച്ചനെ ജയിലിലടച്ച നടപടിയും വിവാദമായതിന് പിന്നാലെയാണ് രാജിവച്ചത്.
ആത്മഹത്യ ചെയ്ത ജോസ് നെല്ലേടത്തിന്റെ കുടുംബം കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി എംപിയെ സന്ദർശിച്ചിരുന്നു. ജോസിന്റെ ഭാര്യ ഷീജയും മക്കളും സഹോദരനുമാണ് പടിഞ്ഞാറത്തറയിലെ ഹോട്ടലില്‍ എത്തി പ്രിയങ്കയെ കണ്ടത്. ഇതിന് പിന്നാലെയാണ് ഡിസിസി അധ്യക്ഷൻ രാജിവച്ചത്.
എൻ.ഡി അപ്പച്ചൻ രാജിവച്ച ഒഴിവിൽ അഡ്വ. ടി.ജെ. ഐസക്കിനെ വയനാട് ഡിസിസി പ്രസിഡന്റായി നിയമിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. കല്പറ്റ നഗരസഭ ചെയർമാനാണ് ടി.ജെ. ഐസക്ക്.
Tags : ndappachan congress