കോതമംഗലം: കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. മുന്നൂറോളം വാഴകൾ ഉൾപ്പെടെ നിരവധി തെങ്ങുകളും, റബർ മരങ്ങളും, കവുങ്ങുകളും, മറ്റ് ഫല വൃക്ഷങ്ങളുമാണ് നശിപ്പിച്ചത്.
കീരംപാറ ചേലമല ഭാഗത്ത് ഒരാഴ്ചയായി എല്ലാ ദിവസവും കാട്ടാനകൾ രാത്രിയിൽ എത്തുന്നുണ്ട്. കഴിഞ്ഞദിവസം രാത്രി ഒറവലക്കുടിയിൽ പോൾ മാത്യുവിന്റെ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനകൾ കൃഷികൾ നശിപ്പിച്ച് തിന്നു മെതിച്ച് ഇന്നലെ പുലർച്ചെയാണ് കാട്ടിലേക്ക് മടങ്ങിയത്.
പ്രദേശത്ത് മൂന്നാനകളാണ് സ്ഥിരമായി എത്തുന്നത്. ഒരു മാസം മുമ്പ് കാട്ടാനകളെ വനപാലകരുടെ നേതൃത്വത്തിൽ പ്രദേശത്ത് നിന്നു തുരത്തിയിരുന്നു. ഒരാഴ്ചയായി വീണ്ടും ഈ മൂന്നാനകൾ തിരിച്ചെത്തി വീണ്ടും ഇവിടെ തമ്പടിച്ച് കർഷകരുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുകയാണ്.
വീടിന്റെ മുറ്റത്തു വരെയെത്തുന്ന ആനകൾ മനുഷ്യ ജീവന് ഭീഷണിയായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരക്കെ പരാതിയുമുണ്ട്.
Tags : nattuvishesham local news