വെള്ളറട: കഴിഞ്ഞദിവസം ചെറിയ കൊല്ലയില്‍ ആന്റണിയുടെ വീട്ടില്‍നിന്നും സ്വര്‍ണാഭരണങ്ങളും വെള്ളിയാഭരണങ്ങളും കവര്‍ന്ന കേസില്‍ പ്രതികളെ പിടികൂടുന്നതിന് പോലീസ് സിസിടിവി കാമറ നിരീക്ഷണം ശക്തമാക്കി. ഒരാഴ്ചയോളം പൂട്ടിക്കിടന്ന ആന്റണിയുടെ വീട്ടില്‍ കവര്‍ച്ച ചെയ്യുന്ന സമയം ഒരാഴ്ച കാലം മഴ ശക്തമായിരുന്നു.
അതു മോഷ്ടാക്കളെ പിടികൂടുന്നതിനു പോ ലീസിന് വെല്ലുവിളിയായിട്ടുണ്ട്. എന്നിരുന്നാലും സമീപത്തെ സിസിടിവികള്‍ നിരീക്ഷിച്ചുവരികയാണ്. ഇന്നലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദ്, ഇന്‍സ്പെക്ടര്‍മാരായ ശശികുമാരന് നായര്‍, ശശികുമാര്‍, പ്രമോദ്, അനില്‍ സിവില്‍ പോലീസുകാരായ പ്രണവ് അടങ്ങുന്ന സംഘം സമീപത്തെ സിസിടിവികളിൽ മണിക്കൂറുകളോളം നിരീക്ഷണം നടത്തി.
വ്യക്തമായ ഒരു സൂചനയും ഇതുവരെ പോലീസിന് ലഭിച്ചില്ല. കഴിഞ്ഞദിവസം വിരലടയാള വിദഗ്ധര്‍ സംഭവസ്ഥലത്തുനിന്ന് ശേഖരിച്ച വിരലടയാളങ്ങള്‍ പോലീസിന് സംശയമുള്ള വ്യക്തികളില്‍നിന്നും ശേഖരിച്ചിട്ടുണ്ട്. ഇവ ഇനി പരിശോധന നടത്തി ഫലം വന്നാലേ മോഷ്ടാക്കളിലേയ്ക്ക് എത്തിച്ചേരാന്‍ കഴിയുകയുള്ളു. ദിവസങ്ങള്‍ വൈകിയത് പോലീസിനു മോഷ്ടാക്കളില്‍ എത്തുന്നതിനു വെല്ലുവിളികള്‍ നേരിടുകയാണ്. എന്നിരുന്നാലും വീണ്ടും സമീപത്തെ എല്ലാ സിസിടിവികളും നിരീക്ഷിച്ച് എത്രയും വേഗം മോഷ്ടാക്കളെ പിടികൂടാനുള്ള തയാറെടുപ്പിലാണ്.
Tags : Robbery nattuvishesham local news