ആലുവ: രാജ്യത്തെ നിരവധി ഓൺലൈൻ തട്ടിപ്പുകൾക്ക് നേതൃത്വം നൽകിയ പശ്ചിമ ബംഗാൾ സ്വദേശിയായ കെ. അജയ് (25) ആലുവ സൈബർ പോലീസിന്റെ പിടിയിലായി. തായിക്കാട്ടുകര കമ്പനിപ്പടിയിലെ ഒരു ലോഡ്ജിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. ബംഗാളിൽ ഇയാൾക്കെതിരെ നിരവധി കേസുകളുള്ളതിനാൽ കോൽക്കത്ത പൊലീസിന് പ്രതിയെ കൈമാറും.
ഇയാളിൽനിന്ന് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആധാർ കാർഡുകൾ കണ്ടെത്തി. കർണാടക, സിക്കിം, ആന്ധ്രപ്രദേശ്, ജാർഖണ്ഡ് സംസ്ഥാനങ്ങളിലും ഓൺലൈൻ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നാണ് സൂചന.