കൽപ്പറ്റ: കേരളം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാർ സംഘപരിവാർ ശക്തികളുടെ സമ്മർദ്ദത്തിന് കീഴ്പ്പെടുന്നവെന്ന് യുഡിഎഫ് കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിലൂടെ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെയും കേന്ദ്രസർക്കാർ ഏജൻസികളെയും ഈ സർക്കാർ എത്രമാത്രം ഭയപ്പെടുന്നു എന്നുള്ളത് തെളിയിച്ചിരിക്കുകയാണ്.
മുന്നണിയിൽ ചർച്ച ചെയ്തതല്ല എന്ന് പറഞ്ഞുകൊണ്ട് ചർച്ച വഴി മാറ്റാൻ ശ്രമിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗം സംഘപരിവാർ ശക്തികൾക്ക് അടിയറവയ്ക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. ഇത് പ്രതിഷേധാർഹം ആണെന്നും യോഗം കുറ്റപ്പെടുത്തി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ തുറന്നു കാണിക്കുന്നതിനായി നവംബർ രണ്ട്, മൂന്ന്, നാല്, അഞ്ച് തീയതികളിലായി ടി. സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിൽ വാഹന പ്രചാരണ ജാഥ സംഘടിപ്പിക്കും. ടി. സിദ്ദിഖ് എംഎൽഎ കണ്വൻഷൻ ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ടി ഹംസ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്, എഐസിസി അംഗം എൻ.ഡി. അപ്പച്ചൻ, യുഡിഎഫ് കണ്‍വീനർ പി.പി. ആലി, എൻ.കെ. റഷീദ്, യഹിയഖാൻ തലക്കൽ, സലീം മേമന, പ്രവീണ്‍ തങ്കപ്പൻ, ഒ.വി. അപ്പച്ചൻ, പോൾസണ്‍ കൂവക്കൽ തുടങ്ങിയവർ പ്രസംഗിച്ച
Tags : nattuvishesham local news