മഞ്ഞക്കടമ്പ് - മാവനാല്‍ - ട്രാന്‍സ്ഫോര്‍മര്‍ ജംഗ്ഷന് - ആനകുത്തി - കുമ്മണ്ണൂര്‍ - കല്ലേരി റോഡ് നിര്‍മാണോദ്ഘാടനം കുമ്മണ്ണൂരില്‍ മന്ത്രി മുഹമ്മദ് റിയാസ് നിര്
കോന്നി: ശബരിമല റോഡ് വികസനത്തിനു നാലുവര്‍ഷത്തിനുള്ളില്‍ 1,107.24 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മഞ്ഞക്കടമ്പ് - മാവനാല്‍ - ട്രാന്‍സ്ഫോര്‍മര്‍ ജംഗ്ഷന് - ആനകുത്തി - കുമ്മണ്ണൂര്‍ - കല്ലേരി റോഡ് നിര്‍മാണോദ്ഘാടനം കുമ്മണ്ണൂരില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
35,000 കോടി രൂപയാണ് റോഡ് പ്രവൃത്തിക്ക് മാത്രമായി സര്‍ക്കാര്‍ അനുവദിച്ചത്. 8,200 കിലോ മീറ്ററിലേറെ റോഡുകള്‍ നവീകരിച്ചു. ജില്ലയിലെ എല്ലാ റോഡുകളും മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സര്‍ക്കാരിനായി. നാലുവര്‍ഷത്തിനിടെ പകുതിയിലധികം റോഡുകളും ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് മാറി. നൂറു ശതമാനം പൊതുമരാമത്ത് റോഡുകളും ബിഎംബിസി നിലവാരത്തിലായ പഞ്ചായത്താണ് അരുവാപ്പുലമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കെ.യു. ജനീഷ് കുമാർ എംഎൽഎയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, വി. റ്റി. അജോ മോന്, കോന്നി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ വര്‍ഗീസ് ബേബി, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന് നായര്‍, സ്ഥിരംസമിതി അധ്യക്ഷരായ പി. സിന്ധു, വി. ശ്രീകുമാര്‍, ഷീബ സുധീര്‍,
അംഗങ്ങളായ വി. കെ. രഘു, മിനി രാജീവ്, ജി. ശ്രീകുമാര്‍, ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ശ്യാം ലാല്‍, രഘുനാഥ് ഇടത്തിട്ട, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ആഷിഷ് ലാല്‍, റഷീദ് മുളന്തറ, സാദിഖ് കുമ്മണ്ണൂര്‍, പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയര്‍ എം.ജി. മുരുകേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയര്‍ ജി. ബാബുരാജന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Tags : Muhammad Riyas Sabarimala