ലെവല്‍ ക്രോസ് അറ്റകുറ്റപ്പണി: സമാന്തര ഗതാഗത സംവിധാനം ഏര്‍പ്പെടുത്തി
Monday, July 15, 2024 11:30 PM IST
ആലപ്പുഴ: കായംകുളം-ചെട്ടികുളങ്ങര റോഡിലെ കാക്കനാട് റെയില്‍വേ ലെവല്‍ ക്രോസ് (എല്‍സിനമ്പര്‍ 149) അറ്റകുറ്റപ്പണികള്‍ക്കായി നാളെ രാവിലെ എട്ടുമുതല്‍ 21 വരെ അടച്ചിടുന്നു. ഇതുമായി ബന്ധപ്പെട്ട് സമാന്തര ഗതാഗത സംവിധാനം ഒരുക്കുന്നത് സംബന്ധിച്ച് ചെങ്ങന്നൂര്‍ ആര്‍ഡിഒ ജി. നിര്‍മല്‍ കുമാറിന്‍റെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നു.

മാവേലിക്കര-ചെട്ടികുളങ്ങര വഴി കായംകുളത്തിനു പോകേണ്ട വാഹനങ്ങള്‍ ഭഗവതിപ്പടി ജംഗ്ഷനില്‍നിന്നും വലത് തിരിഞ്ഞ് പത്തിയൂര്‍ ആല്‍ത്തറ ജംഗ്ഷനില്‍നിന്ന് ഇടത് തിരിഞ്ഞ് കുറ്റികുളങ്ങര വഴി കാക്കനാട് ചന്ത ജംഗ്ഷനില്‍ നിന്നും വലത് തിരിഞ്ഞ് കായംകുളത്തിനു പോകേണ്ടതാണ്.

കായംകുളത്തുനിന്നും ചെട്ടികുളങ്ങര വഴി മാവേലിക്കരയ്ക്കു പോകേണ്ട ബസും ചെറിയ വാഹനങ്ങളും കാക്കനാട് ചന്ത ജംഗ്ഷനില്‍നിന്നും ഇടത് തിരിഞ്ഞ് എരുവ അമ്പലത്തിന്‍റെ മുന്‍വശത്തൂടെ ചെറിയ പത്തിയൂര്‍ അമ്പലത്തിന്‍റെ തെക്ക് വശത്തുകൂടി ഭഗവതിപ്പടി ജംഗ്ഷനില്‍നിന്നു ഇടത് തിരിഞ്ഞ് പോകുക. മാവേലിക്കരയില്‍നിന്നു കായംകുളത്തിന് പോകേണ്ട ചരക്ക് വാഹനങ്ങള്‍ മാവേലിക്കര മിച്ചല്‍ ജംഗ്ഷനില്‍നിന്നു തെക്കോട്ട് തിരിഞ്ഞ് കോടതി ജംഗ്ഷന്‍- ഓലകെട്ടി വഴി രണ്ടാംകുറ്റിയിലെത്തി കായംകുളത്തിനു പോകേണ്ടതാണ്.

കായംകുളത്ത്‌നിന്നു മാവേലിക്കര വഴി പോകേണ്ട ചരക്ക് വാഹനങ്ങള്‍ രണ്ടാംകുറ്റിയില്‍ എത്തി ഇടത്തോട്ട് തിരിഞ്ഞ് ഓലകെട്ടി- കോടതി ജംഗ്ഷനില്‍നിന്നു മിച്ചല്‍ ജംഗ്ഷന്‍ വഴി പോകേണ്ടതാണ്. മേല്‍ സൂചിപ്പിച്ച വഴി കൂടാതെ, മാവേലിക്കരയില്‍നിന്നു കായംകുളത്തിനു പോകേണ്ട ചരക്ക് വാഹനങ്ങള്‍ക്കും യാത്രാ വാഹനങ്ങള്‍ക്കും മാവേലിക്കര കണ്ടിയൂര്‍ ക്ഷേത്ര കവാടത്തിന്‍റെ എതിര്‍വശത്തുള്ള റോഡില്‍നിന്നു തെക്കോട്ട് തിരിഞ്ഞ് കൊയ്പ്പള്ളി കാരാഴ്മ വഴി ഒന്നാംകുറ്റിയില്‍ എത്തിച്ചേര്‍ന്ന് കായംകുളത്തിനു പോകേണ്ടതാണ്.

ഭാഗവതിപ്പടി ജംഗ്ഷനില്‍ പാര്‍ക്ക് ചെയ്തിട്ടുള്ള ഓട്ടോറിക്ഷകള്‍ സ്ഥലത്ത് നിന്നു താത്കാലികമായി മാറ്റുന്നതിന് പത്തിയൂര്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തുടര്‍നടപടി സ്വീകരിക്കണം. കാക്കനാട് ജംഗ്ഷനില്‍ പാര്‍ക്ക് ചെയ്തിട്ടുള്ള ഓട്ടോറിക്ഷകള്‍ സ്ഥലത്തുനിന്നു താത്കാലികമായി മാറ്റുന്നതിനു പത്തിയൂര്‍, കായംകുളം ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തുടര്‍നടപടി സ്വീകരിക്കേണ്ടതാണ്.