ഓടുകൾ വീണ് ശില്പി ജോൺസണ് പരിക്ക്
Wednesday, August 21, 2024 11:30 PM IST
ചെങ്ങന്നൂര്‍: ഇന്നു പുലര്‍ച്ചെ വീശിയടിച്ച ശക്തമായ കാറ്റില്‍ ചെങ്ങന്നൂര്‍ താലൂക്കിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യാപകനാശം. വീടുകള്‍ക്കു മുകളിലേക്കും വൈദ്യുതി ലൈനിനു മുകളിലേക്കും മരങ്ങള്‍ വീണതിനെ തുടര്‍ന്നാണ് നാശനഷ്ടങ്ങള്‍ ഉണ്ടായത്. ചെങ്ങന്നൂര്‍ താലൂക്കില്‍ മുളക്കുഴ, ആല, ചെറിയനാട്, വെണ്മണി, തിരുവന്‍വണ്ടൂര്‍, ചെങ്ങന്നൂര്‍ നഗരസഭയിലെ പാണ്ടവന്‍പാറ, പാണ്ടനാട് തെക്ക് എന്നീ സ്ഥലങ്ങളില്‍ മരങ്ങള്‍ റോഡിലേക്കും, വീടിന് മുകളിലേക്കും വീണു.

ചെറിയനാട് പഞ്ചായത്തില്‍ ഇടവങ്കാട് വെട്ടികാട്ട് മലയില്‍ ശില്പി ജോണ്‍സ് കൊല്ലംകടവിന്‍റെ വീടിനു മുകളിലേക്ക് തേക്ക് വീണ് മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. ഈ സമയം വീട്ടിൽ‍ ഉറങ്ങുകയായിരുന്ന ജോണ്‍സണ് ഓടുകള്‍ വീണു പരിക്കേറ്റു. കാല്‍മുട്ടിനാണ് പരിക്കേറ്റത്. മുറിയ്ക്കകത്തെ ഫാന്‍, കസേര എന്നിവയ്ക്ക് നാശനഷ്ടമുണ്ടായി. 25000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ജോണ്‍സൺ പറഞ്ഞു.

തിരുവന്‍വണ്ടൂര്‍ പതിനൊന്നാം വാര്‍ഡില്‍ അഭിനാദ് ഭവനം തുണ്ടിയില്‍ ടി.കെ. ജയകുമാറിന്‍റെ വീടിനും കാറിനും മുകളിലേക്ക് തേക്ക് വീണ് നാശനഷ്ടമുണ്ടായി. വീടിന് മുകളിലേക്ക് വീണ മരം തെറിച്ച് കാറിന് മുകളിൽ പതിക്കുകയായിരുന്നു. വീടിന്‍റെ ആബ്‌സ്റ്റോസ് ഷീറ്റും വാഗണ്‍ ആര്‍ കാറിന്‍റെ മുന്‍ഭാഗവും തകര്‍ന്നു.

ചെറിയനാട് പഞ്ചായത്ത് നാലാം വാര്‍ഡ് ആവണി കോളനിയില്‍ കല്ലൂരേത്ത്പിടിയില്‍ ഹരിഹര ഭവനില്‍ സുനിലിന്‍റെ വീടിനു മുകളിൽ തെങ്ങ് വീണ് മേല്‍ക്കൂര നിശേഷം തകര്‍ന്നു. വൈദ്യുതി ലൈനുകളിലേക്ക് മരച്ചില്ലകള്‍ വീണ് ചെങ്ങന്നൂര്‍ നഗരസഭ മുളക്കുഴ, ആല, വെണ്‍മണി, പുലിയൂര്‍ ചെറിയനാട്, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍ എന്നീ പഞ്ചായത്തിലെ വൈദ്യുതിവിതരണം തടസപ്പെട്ടു. വൈകുന്നേരത്തോടെ വൈദ്യുതിവിതര ണം പുനഃസ്ഥാപിച്ചു.