40 വര്‍ഷം എടത്വാക്കാര്‍ കേട്ട തമിഴ് ശബ്ദം നിലച്ചു
Sunday, August 18, 2024 10:39 PM IST
എടത്വ: സെന്‍റ് ജോര്‍ജ് ഫൊറോന പള്ളി തിരുനാള്‍ സമയത്ത് എടത്വക്കാര്‍ സ്ഥിരമായി കേട്ടിരുന്ന തമിഴ് ശബ്ദം നിലച്ചു. എടത്വാ പള്ളി പെരുന്നാളിന് കഴിഞ്ഞ 40 വര്‍ഷമായി എന്‍ക്വയറി (അന്വേഷണം) കൗണ്ടറില്‍ ഇരുന്ന് തമിഴ് അറിയിപ്പുകള്‍ അനൗണ്‍സ് ചെയ്തിരുന്ന മാര്‍ത്താണ്ഡം സ്വദേശിയായിരുന്ന വില്‍സണ്‍ ഓര്‍മയായി.

വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുന്നാളിന് നോമ്പെടുത്ത് പ്രാര്‍ഥനകളോടെ മേയ് രണ്ടിന് എടത്വ പള്ളിയില്‍ എത്തിച്ചേരുന്ന വില്‍സണ്‍, ജോര്‍ജ് എന്നീ രണ്ടു പേരെ എടത്വാക്കാര്‍ക്ക് മറക്കാനാവില്ല. ഇവര്‍ക്കു കമ്മിറ്റി അംഗങ്ങള്‍ മുറികള്‍ നല്‍കിയാല്‍പോലും അതു സ്നേഹത്തോടെ നിരസിച്ച് എന്‍ക്വയറി കൗണ്ടറില്‍ത്തന്നെ ആറു ദിവസത്തോളം താമസിച്ച് സേവനം ചെയ്യും. എല്ലാവര്‍ഷവും പുണ്യവാന്‍റെ തിരുനടയുടെ മുന്‍പില്‍ ഈ എന്‍ക്വയറി കൗണ്ടറിലിരുന്ന് സേവനം ചെയ്യാനുള്ള അനുഗ്രഹം ഉണ്ടായാല്‍ മതിയെന്നായിരുന്നു അധ്യാപകന്‍ കൂടിയായ വില്‍സണ്‍ പറഞ്ഞിരുന്നത്.