വിദ്യാര്‍ഥിനികളുടെ ഹോസ്റ്റൽവളപ്പിൽ അജ്ഞാതന്‍റെ വിളയാട്ടം
Tuesday, August 20, 2024 11:36 PM IST
ആലപ്പുഴ: ഗവ. മെഡിക്കല്‍ കോളജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ വളപ്പില്‍ അജ്ഞാതന്‍ അതിക്രമിച്ചു കയറി. കഴിഞ്ഞദിവസം രാത്രി ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനികള്‍ താമസിക്കുന്ന ഹോസ്റ്റലിന്‍റെ വളപ്പിലാണു സംഭവം.

സെക്യൂരിറ്റി ഓഫീസറുടെ പരാതിയില്‍ പുന്നപ്ര പോലീസ് കേസെടുത്തു. മെഡിക്കല്‍ കോളജ് കാന്പസിന് മതില്‍ ഇല്ലാതായതോടെ രാത്രി കാന്പസ് വളപ്പില്‍ ആളുകള്‍ കയറുന്നതു പതിവായെന്നു സുരക്ഷാ ജീവനക്കാര്‍ പറയുന്നു. രണ്ടുമാസത്തിനിടെ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ വളപ്പില്‍ അജ്ഞാത പുരുഷന്‍മാര്‍ അതിക്രമിച്ചു കയറിയ മൂന്നു സംഭവങ്ങളുണ്ടായി. ജനലിലൂടെ ആളെ കണ്ട വിദ്യാര്‍ഥിനികള്‍ ബഹളം വച്ചപ്പോഴേക്കും ഇവര്‍ ഓടിമറഞ്ഞു. 13നാണ് അവസാന സംഭവമുണ്ടായത്.

രാത്രി 8ന് ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനികള്‍ താമസിക്കുന്ന ഹോസ്റ്റലിന്‍റെ വളപ്പില്‍ ഒരാളെ കണ്ടു. പെണ്‍കുട്ടികള്‍ ബഹളം വച്ചതോടെ സുരക്ഷാ ജീവനക്കാര്‍ എത്തിയപ്പോഴേക്കും ഇയാള്‍ രക്ഷപ്പെട്ടു. തുടര്‍ന്നാണു സെക്യൂരിറ്റി ഓഫീസര്‍ പോലീസില്‍ പരാതി നല്‍കിയത്. മുന്‍പു നടന്ന സംഭവങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണു പരാതി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നു പോലീസ് അറിയിച്ചു. ഗവ. മെഡിക്കല്‍ കോളജിനു ചുറ്റുമതില്‍ ഇല്ലാത്തതാണു പ്രധാന പ്രശ്‌നമെന്നു വിദ്യാര്‍ഥികളും സുരക്ഷാ ജീവനക്കാരും ചൂണ്ടിക്കാട്ടുന്നു.

ദേശീയപാത വികസനത്തിന്‍റെ ഭാഗമായി പൊളിച്ച മതില്‍ ഒന്നരവര്‍ഷം കഴിഞ്ഞിട്ടും പുനര്‍നിര്‍മിച്ചിട്ടില്ല. 6 ഹോസ്റ്റലുകളാണ് കാന്പസിനകത്തുള്ളത്. ദേശീയപാതയോരത്തുള്ള കാന്പസിലൂടെ ഹോസ്റ്റലിലേക്കു രാത്രി ഭീതിയോടെയാണു സഞ്ചരിക്കുന്നതെന്നു വിദ്യാര്‍ഥികള്‍ പറയുന്നു.