ഗുരുദേവ ചിന്തകളുടെ വെളിച്ചത്തിൽ മുന്നോട്ടു നീങ്ങുക: മന്ത്രി പി. പ്രസാദ്
Wednesday, August 21, 2024 11:30 PM IST
തുറവൂർ: ഗുരുദേവ ചിന്തകളുടെ വെളിച്ചത്തിൽ മുന്നോട്ട് നീങ്ങുകയാണ് വർത്തമാനകാലത്ത് കാണുന്ന എല്ലാ പ്രതിസന്ധികൾക്കും പരിഹാരമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. എസ്എൻഡിപി യോഗം അരൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുദേവ ജയന്തിയാഘോഷത്തിൻ്റെ ഭാഗമായി പറയകാട് നാലുകുളങ്ങര ക്ഷേത്രമൈതാനത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്‍റെ മണ്ണ് അന്നും ഇന്നും ശ്രീനാരായണ ഗുരുവിന് മാത്രമാണ് ഗുരു എന്ന പദവി നൽകിയിട്ടുള്ളത്. കേരളീയ നവോത്ഥാനത്തിന്‍റെ എൻജിൻ എന്ന് പറയുന്നത് ശ്രീനാരായണ ഗുരുവല്ലാതെ വേറെ ആരും ആയിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.

എസ്എൻഡിപി യോഗം വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷനായി. എസ്.എൻ.ഡി. പി യോഗം കൗൺസിലർ പി.ടി.മന്മഥൻ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.ഡി.പി ചെയർമാൻ സി.ബി.ചന്ദ്രബാബു പ്രതിഭകളെ ആദരിച്ചു.

ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം ചെയ്തു. മേഖലാ ചെയർമാൻ വി.പി.തൃദീപ് കുമാർ യുവസംരഭകരെ ആദരിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം വി.ശശികുമാർ ജയന്തിദിന സന്ദേശം നൽകി. നാലുകുളങ്ങര ദേവസ്വം പ്രസിഡന്‍റ് തിരുമല വാസുദേവൻ മംഗല്യനിധി വിതരണം നിർവഹിച്ചു. എൻ.ആർ.തിലകൻ, ദിലീപ് കണ്ണാടൻ, അജയൻ പറയകാട്, ടി.സത്യൻ തുടങ്ങിയവർ പ്രസംഗിച്ചു. മേഖലാ കൺവീനർ കെ.എം. മണിലാൽ സ്വാഗതവും വൈസ് ചെയർമാൻ വി.എ. സിദ്ധാർത്ഥൻ നന്ദിയും പറഞ്ഞു.