ചുഴലിക്കാറ്റില്‍ വൻ നാശം
Wednesday, August 21, 2024 11:30 PM IST
എടത്വ: ചുഴലിക്കാറ്റില്‍ വ്യാപക നാശം. നിര‍വധി വീടുകളും വൈദ്യുതിപോസ്റ്റും തകര്‍ന്നു. മരങ്ങള്‍ കടപുഴകി വീണ് ഗ്രാമീണ മേഖലയില്‍ ഗതാഗതം നിലച്ചു. തലവടി, എടത്വ, തകഴി പഞ്ചായത്തിലാണ് മിന്നല്‍ ചുഴലിയില്‍ വ്യാപകനാശം നേരിട്ടത്. തലവടി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ നാലില്‍ചിറ ശാന്ത, നാലാം വാര്‍ഡില്‍ നടുവിലേമുറി കൊച്ചുമോള്‍ ഓമനക്കുട്ടന്‍, 14-ാം വാര്‍ഡില്‍ ആനപ്രമ്പാല്‍ കല്ലൂപ്പറമ്പില്‍ ജോര്‍ജ്ജുകുട്ടി, എടത്വ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ ചങ്ങങ്കരി ചെറുവേലില്‍ സോമന്‍ നായര്‍, തകഴി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കേളമംഗലം അഞ്ചില്‍ ആനന്ദവല്ലി എന്നിവരുടെ വീടുകളാണ് മരം കടപുഴകി വീണും ചുഴലിക്കാറ്റിലും തകര്‍ന്നത്.

ലൈഫ് പദ്ധതിയിൽ നിര്‍മാണത്തിലിരിക്കുന്ന ശാന്തയുടെ വിടിനു മുകളില്‍ സമീപവാസിയുടെ പുളിമരം കടപുഴകി വീഴുകയായിരുന്നു. മേല്‍ക്കൂര വാര്‍ത്തിട്ട് ഒരുമാസമേ ആയുള്ളൂ. കൊച്ചുമോള്‍ ഓമനക്കുട്ടന്‍റെ വീടിനു മുകളിലും മരം കടപുഴകി വീണ് ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ജോര്‍ജ്കുട്ടിയുടെ വീടിനു മുകളില്‍ 98 വര്‍ഷം പഴക്കമുള്ള കുടംപുളിയാണ് വീണത്. മരം വീഴുമ്പോള്‍ ജോര്‍ജുകുട്ടിയും ഭാര്യ ഏലിയാമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവരും അപകടം കൂടാതെ രക്ഷപ്പെട്ടു.

കേളമംഗലം സ്വദേശിനി ആനന്ദവല്ലിയുടെ വീട് കാറ്റില്‍ പൂര്‍ണമായി നിലം പതിച്ചു. ആനന്ദവല്ലിയും വിദ്യാര്‍ഥിയായ രണ്ട് കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തകര്‍ന്ന വീട്ടില്‍ അന്തിയുറങ്ങാന്‍പോലും കഴിയാത്ത അവസ്ഥയാണ്. ചങ്ങങ്കരി ചെറുവേലില്‍ സോമന്‍ നായരുടെ വീടിന് മുകളില്‍ പുളിമരം വീണ് ഭിത്തി തകര്‍ന്നു. മരം വീഴുന്ന ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്.

തലവടി, നടുവിലേമുറി, തകഴി, കേളമംഗലം, ചെക്കിടിക്കാട്, പച്ച, പാണ്ടി പ്രദേശങ്ങളിലാണ് വ്യാപക നാശം നേരിട്ടത്. പ്രദേശത്തെ നിരവധി വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീണു.

തകഴി റെയില്‍ പാളത്തിൽ മരം കടപുഴകി വീണെങ്കിലും ഫയര്‍ ഫോഴ്‌സ് എത്തി വെട്ടിമാറ്റി. ഒട്ടുമിക്ക പ്രദേശങ്ങളിലും വൈദ്യുതിവിതരണം നിലച്ചിരിക്കുകയാണ്. കെഎസ്ഇബി ജീവനക്കാരും ഫയര്‍ ഫോഴ്‌സ്ഉദ്യോഗസ്ഥരും ഒടിഞ്ഞുവീണ വൈദ്യുതിപോസ്റ്റും മരങ്ങളും മാറ്റുകയാണ്. നിരവധി വീടുകളിലും മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്. കരകൃഷിയും വ്യാപകമായി നശിച്ചിട്ടുണ്ട്. വാഴ, കപ്പ, പച്ചക്കറി കൃഷിക്കാണ് സാരമായ നാശം സംഭവിച്ചത്.

ഇന്നലെ പുലര്‍ച്ചെ നാലിനാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ഒരു മണിക്കൂറോളം കാറ്റ് വീശിയടിച്ചു. കാറ്റിനു തൊട്ടു മുന്‍പ് അതിശക്തമായ മഴ പെയ്തു. കാറ്റിന്‍റെ ശബ്ദം കേട്ടാണ് ഒട്ടുമിവരും ഉറക്കമുണര്‍ന്നത്. വീടിനു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ അതിശക്തമായ കാറ്റു വീശുന്നതും മരങ്ങള്‍ കടപുഴകി വീഴുന്ന ശബ്ദവും പ്രദേശവാസികളെ ഭീതിയിലാക്കി. വരും ദിവസങ്ങളിലും ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് വന്നതോടെ ജനങ്ങള്‍ ഭയപ്പാടിലാണ് കഴിയുന്നത്.

മാന്നാർ: ശക്തമായി വീശിയടിച്ച കാറ്റിലും മഴയിലും മാന്നാറിന്‍റെ വിവിധ പ്രദേശങ്ങളിൽ  വ്യാപക നാശനഷ്ടങ്ങൾ. മരങ്ങൾ കടപുഴകി വീടുകൾക്കു മുകളിലേക്കും വൈദ്യത ലൈനിലേക്കും റോഡിലേക്കും മറ്റും വീണാണ് വലിയ നാശനഷ്ടമുണ്ടായത്. മാന്നാറിലും ചെന്നിത്തലയിലും പരുമലയിലും പലയിടത്തും മരംവീണ് വീടുകൾക്ക് നാശനഷ്ടങ്ങൾ നേരിട്ടു. മിക്ക സ്ഥലങ്ങളിലും വൈദ്യുതി ബന്ധം നിലച്ചു.

വലിയ ശബ്ദത്തോടെ ആഞ്ഞുവീശിയ കാറ്റിൽ പുരയി ടങ്ങളിലെ തെങ്ങ്, കവുങ്ങ്, തേക്ക്, പ്ലാവ് തുടങ്ങിയ മരങ്ങ ളാണ് ഏറെയും കടപുഴകിവീണത്. മാന്നാർ കുരട്ടിക്കാട് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിന്‍റെ മതിൽ  മഴയിൽ തകർന്നു വീണു.

മാന്നാർ പഞ്ചായത്ത് പത്താം വാർഡിൽ കളിക്കൽ ഭാഗത്ത് മരം കടപുഴകി വൈദ്യുതി ലൈനിന് മുകളിലേക്ക് വീണു. ഇരമത്തൂർ പൊതുർ തെക്കെ കന്നിമേൽ തറയിൽ ഭാഗത്ത് മരം വീണ് വൈദ്യുത പോസ്റ്റ് ഒടിഞ്ഞു. രണ്ട് പോസ്റ്റുകൾ ചാഞ്ഞു.

പാവുക്കര വൈദ്യൻ നഗറിൽ ചിറയിൽ വീട്ടിൽ സനു മഹേഷിന്‍റെ വീടിനു മുകളിൽ പുളിമരം വീണു മേൽക്കൂരയ്ക്കും അടുക്കളഭാഗത്തിനും കേടുപാടുകൾ സംഭവിച്ചു. ഈ സമയം വീട്ടിൽ ആളുകളുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരുമലയിൽ പമ്പാ കോളജ്, പള്ളി എന്നീ ഭാഗങ്ങളിൽ മരങ്ങൾ വീണു.

ഹരിപ്പാട്: മുതുകുളത്തും പരിസര പ്രദേശങ്ങളിലും വ്യാപക നാശമുണ്ടായി. മുതുകുളം വടക്ക് മൂലയ്ക്കൽ വലിയകാവ് ക്ഷേത്രത്തിലെ സർപ്പക്കാവിനു മുന്നിലുളള സപ്താഹഷെഡ് മരം വീണു തകർന്നു. ചുറ്റിയടിച്ച കാറ്റിൽ കാവിനുളളിൽ നിന്ന ചെറുപുന്നയാണ് രണ്ടായി പിളർന്ന് ഒരുഭാഗം ഷെഡിനു മുകളിൽ പതിച്ചത്.

ആറാട്ടുപുഴ കിഴക്കേക്കര മല്ലിക്കാട്ട് കടവ് പുതുശേരിപ്പുതുവൽ രാധാകൃഷ്ണന്‍റെ വീടിനു മുകളിൽ മരങ്ങൾ കടപുഴകിവീണു. വീടിനു പിറകിൽ നിന്നിരുന്ന തേക്കും പുളിയും ഒരുമിച്ചാണ് വീടിനു മുകളിലേക്കു വീണത്. മേൽക്കൂരയ്ക്കും ഭിത്തിക്കും പാരപ്പറ്റിനും കേടുപാടുണ്ടായി. വീടിനോടു ചേർന്നുളള ഷെഡിനും ഭാഗിക നാശമുണ്ടായി. മുതുകുളം 15-ാം വാർഡ് ചേലിപ്പള്ളിത്തറയിൽ മനോജിന്‍റെ വീടിനു മുകളിലേക്ക് മരം വീണ് ഓടുമേഞ്ഞ മേൽക്കൂരയ്ക്ക് നാശമുണ്ടായി. വീടിനു പിന്നിൽ നിന്ന ആഞ്ഞിലിയാണ് പിഴുതുവീണത്. കമ്പികളിലേക്ക് മരം വീണ് പല ഭാഗത്തും വൈദ്യുതി തടസവുമുണ്ടായി. മുതുകുളം വടക്ക് ബ്രദേഴ്‌സ് ഗ്രന്ഥശാലയ്ക്ക് സമീപം വൈദ്യുതിലൈനു മുകളിലേക്ക് തേക്ക് വീണു. പേരാത്ത് മുക്കിനു സമീപവും മരം വീണ് കമ്പി പൊട്ടി. പ്രദേശത്ത് വൈദ്യുതിവിതരണം നിലച്ചു.

മാവേലിക്കര: പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റില്‍ മാവേലിക്കര മേഖലയില്‍ വ്യാപക നാശനഷ്ടം. പുലര്‍ച്ചെ 3.30 നാണ് കാറ്റ് വീശിയടിച്ചത്. പുലർച്ചെ അഞ്ചുവരെ തുടര്‍ന്നു. പ്രദേശവാസികള്‍ പരിഭ്രാന്തരായി.

മാന്നാര്‍ തട്ടാരമ്പലം റോഡില്‍ കോട്ടമുറിക്കു തേക്കുവശം പൊതുമരാമത്ത് റോഡില്‍ നിന്ന വലിയ വാകമരം വീണ് തൃപ്പെരുംതുറ തെക്കുംമുറി കല്ലറയ്ക്കല്‍ കെ. അലക്‌സാണ്ടറിന്‍റെ വീടിന്‍റെ ചുറ്റുമതല്‍ തകര്‍ന്നു. ചെന്നിത്തല സൗത്ത് മൂലശേരില്‍ കുഞ്ഞുമോന്‍റെ വീടിനു മുകളിൽ ആഞ്ഞിലിമരം വീണ് വീട് തകർന്നു. മാവേലിക്കര കണ്ടിയൂര്‍ രാജന്‍റെ വീടിനുമുകളിലേക്കും സമീപം കിടന്ന ഓട്ടോയിലേക്കും മരം വീണു നാശനഷ്ടം ഉണ്ടായി.

തെക്കേക്കര പല്ലാരിമംഗലം കൊട്ടക്കാട്ടെത്ത് തറയില്‍ ഗോമതിയുടെ വീടിനു മുകളില്‍ തെങ്ങ് വീണു വീടിനു നാശനഷ്ടം ഉണ്ടായി. ഗോമതിയുടെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ മാവേലിക്കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആണ്. വള്ളികുന്നം ഇലിപ്പിക്കുളം പനയില്‍ രാജന്‍റെ വീടിനു മുകളില്‍ പ്ലാവ് വീണ് ഭാഗിക നാശം സംഭവിച്ചു. ചെട്ടികുളങ്ങര കണ്ണമംഗലം പൊന്നമ്പള്ളില്‍ പടീറ്റതില്‍ കാര്‍ത്യായനിയുടെ വീടിനു മുകളില്‍ മരം വീണു ഭാഗിക നാശം സംഭവിച്ചിട്ടുണ്ട്.

തുറവൂർ: ഇന്നലെ പുലർച്ചേ നാലോടെ ആഞ്ഞുവീശിയ കാറ്റിൽ മേഖലയിൽവ്യാപകമായ നാശനഷ്ടം. തുറവൂർ തെക്ക് ആലക്കാപറമ്പിൽ വൻമരം കടപുഴകി കാറിനു മുകളിൽ വീണു.

പ്രദേശത്തെ വൈദ്യുതിപോസ്റ്റുകളും ഒടിഞ്ഞുവീണു. ഇതുമൂലം ദേശീയ പാതയിലെ ഗതാഗതം തടസപ്പെട്ടു.

ഗ്രാമപ്രദേശങ്ങളിൽ വീടുകളുടെയും ഷെഡുകളുടെയും മേൽക്കൂര പറന്നുപോയി. ഗതാഗതം തടസപ്പെട്ടു. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. മഴയോടുകൂടി ആഞ്ഞുവീശിയ കാറ്റിലാണ് പട്ടണക്കാട്, തുറവൂർ, കുത്തിയതോട് , കോടംതുരുത്ത്, എഴുപുന്ന പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായത്. നിരവധി വീടുകളുടെയും കെട്ടിടങ്ങളുടെയും മേൽക്കൂര തകർന്നു. വീടുകൾക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. തീരദേശ മേഖലയിലും കാറ്റിൽ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായി.

അന്പലപ്പുഴ: ഇന്നലെ പുലർച്ചെ ഉണ്ടായ ശക്തമായ കാറ്റിൽ അമ്പലപ്പുഴയുടെ വിവിധ പ്രദേശങ്ങളിൽ വൈദ്യുത കമ്പികളിലേക്കും വീടിന് മുകളിലേക്കും ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിലേക്കും മരങ്ങൾ വീണു. ഒരാൾക്ക് പരിക്ക്. പലയിടങ്ങളിലും മണിക്കൂറുകളോളം വൈദ്യുതിവിതരണം നിലച്ചു.

സ്കൂട്ടറിൽ സഞ്ചരിച്ച യുവാവിന്‍റെ ദേഹത്ത് തെങ്ങ് വീണാണ് ഗുരുതരമായി പരിക്കേറ്റത്. പുന്നപ്ര തെക്ക് രണ്ടാം വാർഡ് പുത്തൻപുരക്കൽ ജസ്റ്റിൻ സ്റ്റീഫന്‍റെ വീടിന്‍റെ മേൽക്കൂരയിലേക്ക് മരം വീണ് ഭാഗികമായി തകർന്നു. പുരയിടത്തിൽ നിന്ന കുറ്റൻ പ്ലാവാണ് കാറ്റിൽ നിലംപൊത്തിയത്. അപകടത്തിൽ മേൽക്കൂരയുടെ ചില ഭാഗങ്ങൾ ഇടിഞ്ഞു വീണു. വീട്ടുകാർ ഇറങ്ങി ഓടിയതിനാൽ മറ്റ് അപകടങ്ങളൊന്നുമുണ്ടായില്ല. പുറക്കാട്, കരുമാടി, കാക്കാഴം ഭാഗങ്ങളിലാണ് വൈദ്യുത ലൈനിലേക്ക് മരം വീണത്. ഇതേത്തുടർന്ന് ഇവിടങ്ങളിൽ മണിക്കൂറുകളോളം വൈദ്യുതിവിതരണം നിലച്ചു. പലയിടത്തും ഇന്നലെ വൈകുന്നേരത്തോടെയാണ് വൈദ്യുതിവിതരണം പുനഃസ്ഥാപിക്കാനായത്.