ചെങ്ങന്നൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിനു ഭരണാനുമതി
Sunday, August 18, 2024 10:39 PM IST
ചെങ്ങന്നൂര്‍ : അസൗകര്യങ്ങളുടെ നടുവില്‍ കഴിയുന്ന റവന്യൂ ഓഫിസുകള്‍ക്കു പുതിയ കെട്ടിടം വേണമെന്ന സ്വപ്നം പൂവണിയുന്നു. ഇതിനായുള്ള മിനി സിവില്‍ സ്റ്റേഷന്‍ അനക്‌സ് നിര്‍മാണത്തിനു ഭരണാനുമതി ലഭിച്ചെന്ന് മന്ത്രി സജി ചെറിയാന്‍. ഇരുപത്തിയൊന്ന് കോടി രൂപയുടെ ഭരണാനുമതിയാണ് റവന്യൂ ടവര്‍ നിര്‍മാണത്തിനു ലഭിച്ചിരിക്കുന്നതെന്നും തുടര്‍ നടപടികള്‍ വൈകില്ലന്നും പഴയ താലൂക്ക് ഓഫീസിന്‍റെ കെട്ടിടം പൊളിച്ചുനീക്കുന്നതിനു ടെണ്ടര്‍ വിളിച്ചിരിക്കുകയാണന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

2021 ഫെബ്രുവരി പതിനഞ്ചിന് താലൂക്ക് ഓഫിസിന്‍റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെയാണ് നിര്‍വഹിച്ചത്. മന്ത്രി സജി ചെറിയാന്‍റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് സര്‍ക്കാര്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ കെട്ടിടനിര്‍മാണത്തിന് 5.99 കോടി രൂപ അനുവദിക്കുകയായിരുന്നു. പിന്നീട് ആര്‍ഡിഒ ഓഫിസ്, സബ് രജിസ്ട്രാര്‍ ഓഫിസ്, വില്ലേജ് ഓഫീസ് എന്നിവകൂടി ഉള്‍പ്പെടുത്തി മിനി സിവില്‍ സ്റ്റേഷന്‍ അനക്‌സ് വിഭാവനം ചെയ്തു. 57,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ അഞ്ചു നിലകളിലായി കെട്ടിടസമുച്ചയം നിര്‍മിക്കും.

പഴയ താലൂക്ക് ഓഫിസ് വളപ്പില്‍ നിര്‍മിക്കുന്ന കെട്ടിടസമുച്ചയത്തില്‍ വാഹനപാര്‍ക്കിംഗ്, കാന്‍റീന്‍, താലൂക്ക് ഇലക്‌ഷന്‍ ഗോഡൗണ്‍, പൊതു ആവശ്യത്തിനുള്ള സ്ഥലം എന്നിവയ്ക്കായി താഴത്തെ നില ഉപയോഗിക്കും. സബ് രജിസ്ട്രാര്‍ ഓഫിസ്, വില്ലേജ് ഓഫിസ് എന്നിവ ഒന്നാം നിലയിലും താലൂക്ക് ഓഫിസ് രണ്ടാം നിലയിലും, ആര്‍ഡിഒ ഓഫിസ് മൂന്നാം നിലയിലും താലൂക്ക് ഓഫിസിന്‍റെ ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ് റും, പൊതുവായ കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ നാലാം നിലയിലും പ്രവര്‍ത്തിക്കും.

എല്ലാ നിലകളിലും പൊതുജനങ്ങള്‍ക്ക് ഇരിക്കാനുള്ള സൗകര്യം, പൊതു ശുചിമുറി, ജീവനക്കാര്‍ക്കുള്ള ശുചിമുറി എന്നിവയുണ്ടാകും. പ്രകൃതിക്ഷോഭം, വരള്‍ച്ച, ഭൂമികുലുക്കം, തീപിടിത്തം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായാല്‍ അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കേണ്ട ഉപകരണങ്ങള്‍ സൂക്ഷിക്കേണ്ട കെട്ടിടങ്ങള്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനുള്ള കെട്ടിടങ്ങള്‍, സ്‌ട്രോംഗ് റൂം തുടങ്ങിയവ ഒരുക്കും.

പഴയ താലൂക്ക് ഓഫീസിന്‍റെ കെട്ടിടം ജീര്‍ണിച്ച് അപകടാവസ്ഥയിലായതിനെത്തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി എംസി റോഡരികിലെ വാടകക്കെട്ടിടത്തിലാണ് താലൂക്ക് ഓഫിസ് പ്രവര്‍ത്തിക്കുന്നത് സ്ഥല പരിമിതിമൂലം അസൗകര്യങ്ങളുടെ നടുവിലാണ് നിലവില്‍ താലൂക്ക് ഓഫീസ് പ്രവര്‍ത്തിച്ചു വരുന്നത്. പുതിയ മിനി സിവില്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നതോടുകൂടി ചെങ്ങന്നൂരിലെ അസൗകര്യങ്ങളുടെ നടുവില്‍ കഴിയുന്ന റവന്യൂ ഓഫീസുകള്‍ക്ക് മോചനമാകും.