അമിതഭാരം കയറ്റിയ വാഹനം കയറി റോഡ് തകർന്നു
Tuesday, August 20, 2024 11:36 PM IST
ഹരിപ്പാട്: അനുവദനീയമായതില്‍ കൂടുതല്‍ ഭാരവുമായി ലോറി കടന്നുപോയതിനെത്തുടർന്ന് റോഡ് തകര്‍ന്നു.

അടുത്തിടെ പുനര്‍നിര്‍മിച്ച മുതുകുളം പബ്ലിക് മാര്‍ക്കറ്റ്-കറുത്തേരി മുക്ക് റോഡിനാണ് നാശമുണ്ടായത്. പബ്ലിക് മാര്‍ക്കറ്റിന് വടക്കു ഭാഗത്തെ വളവിനും ഈരയില്‍ ദേവീക്ഷേത്രത്തിനു സമീപവും റോഡ് തകര്‍ന്നു.

വളവുഭാഗത്ത് റോഡു താഴ്ന്നു പത്തു മീറ്ററിലധികം നീളത്തില്‍ പൊട്ടിയിളകിയിട്ടുണ്ട്. 11, 12 വാര്‍ഡുകളിലെ പടിഞ്ഞാറന്‍ മേഖലയിലെ പ്രധാന സഞ്ചാരമാര്‍ഗമാണ് ഈ റോഡ്. ഏറെനാളായി കുണ്ടും കുഴിയും വെള്ളക്കെട്ടുമായി കിടക്കുകയായിരുന്നു.

ഈരയില്‍ ക്ഷേത്രത്തിലേക്കുള്‍പ്പെടെ പോകുന്ന വഴിയായതിനാല്‍ നാട്ടുകാരുടെയും ഭക്തരുടെയും പ്രതിഷേധത്തെ തുടർന്നാണ് റോഡ് പുനര്‍നിര്‍മിച്ചത്. മീനഭരണി കെട്ടുകാഴ്ച ക്ഷേത്രത്തിലേക്ക് എത്തേണ്ടതിനാല്‍ കഴിഞ്ഞ ഏപ്രിലില്‍ വേഗത്തിലാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.

അടുത്തിടെ മുതുകുളം പത്താം വാര്‍ഡ് തുരുത്തിയില്‍-മൂലേത്തറയില്‍ റോഡും അമിത ഭാരം കയറ്റിയ ലോറികള്‍ തുടര്‍ച്ചയായി ഓടിയതുമൂലം വലിയ തോതില്‍ തകര്‍ന്നിരുന്നു. അനുവദനീയമായ അളവില്‍ക്കൂടുതല്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ ഗ്രാമീണ പാതകള്‍ വഴി പോകരുതെന്ന് ഉത്തരവുള്ളതാണ്.

ഇതു ലംഘിച്ചാണ് വാഹനങ്ങള്‍ തുടര്‍ച്ചയായി പോകുന്നത്. ഗ്രാമീണ റോഡുകള്‍ മിക്കതും വേഗത്തില്‍ തകരാനുളള പ്രധാന കാരണവും ഇതാണ്.