കടവിൽ ചുണ്ടൻ നീരണിഞ്ഞു
Monday, August 19, 2024 11:21 PM IST
മാന്നാർ: ആർപ്പുവിളികളും വള്ളപ്പാട്ടും കൊണ്ട് മുഖരിതമായ അന്തരീക്ഷത്തിൽ കടവിൽ ചുണ്ടൻ നീരണിഞ്ഞു. പരുമലയിൽ പുതുതായി പണികഴിപ്പിച്ച കടവിൽ ചുണ്ടന്‍റെ ആശീർവാദകർമം മാലിപ്പുരയിൽ മാവേലിക്കര ഭദ്രാസനാധിപൻ ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്താ നിർവഹിച്ചു. ഡോ. കെ.സി. ചെറിയാന്‍റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു.

ആന്‍റോ ആന്‍റണി എംപി, സിനിമ സീരിയൽ താരം കൈലാഷ് എന്നിവരും സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. തുടർന്ന് ചുണ്ടൻ വള്ളങ്ങളുടെ പെരുന്തച്ചൻ ഉമാ മഹേശ്വരൻ ആചാരിയുടെ കാർമികത്വത്തിൽ നീരണിയൽ ചടങ്ങ് നടന്നു. പ്രവാസിയും പ്രമുഖ ഡോക്ടറും കേരളഭൂഷണം മാനേജിംഗ് ഡയറക്ടറുമായ കടവിൽ ഡോ. കെ.സി. ചാക്കോയുടെയും അദ്ദേഹത്തിന്‍റെ മകൻ ഡോ. അമിത് ജോർജ് ജേക്കബിന്‍റെ യും ഉടമസ്ഥതയിൽ ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് ചുണ്ടൻവള്ളത്തിന്‍റെ നിർമാണം പൂർത്തീകരിച്ചത്.

അൻപത്തിരണ്ടേകാൽ കോൽ നീളവും അൻപത്തിരണ്ട് അംഗുലം വീതിയുമുള്ള ചുണ്ടൻ വള്ളത്തിൽ 93 തുഴക്കാരും അഞ്ച് അമരക്കാരും ഒൻപത് താളക്കാരും രണ്ട് ഇടിക്കാരും ഉൾപ്പടെ109 തുഴച്ചിൽകാർ ഉണ്ടാകും.