നിയമനം പ്രതിസന്ധിയില്‍; ആശങ്കയിൽ അങ്കണവാടി ഉദ്യോഗാര്‍ഥികൾ
Monday, August 19, 2024 11:21 PM IST
എടത്വ: തലവടി പഞ്ചായത്തില്‍ അങ്കണവാടി ഉദ്യോഗാര്‍ഥികളുടെ നിയമനം പ്രതിസന്ധിയില്‍. ഉദ്യോഗാര്‍ഥികളില്‍നിന്ന് ക്ഷണിച്ച അപേക്ഷയുടെയും സെലക‌്ഷന്‍ കമ്മിറ്റിയുടെയും കാലാവധി 31ന് അവസാനിക്കും. 2016 മുതല്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്ന 500 ഓളം ഉദ്യോഗാര്‍ഥികളുടെ നിയമനമാണ് പ്രതിസന്ധിയിലായത്.

പഞ്ചായത്തിന്‍റെ കീഴിലുള്ള അങ്കണവാടികളില്‍ ആറ് അധ്യാപകര്‍, 19 ഹെല്‍പ്പര്‍മാര്‍ എന്നിവരുടെ സ്ഥിരം തസ്തിക ഒഴിഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. അധ്യാപക തസ്തികയിലേക്ക് 345 അപേക്ഷകളും ഹെല്‍പ്പര്‍ തസ്തികയില്‍ 103 ഉദ്യോഗാര്‍ഥികളും അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്.

2016 മുതല്‍ സ്ഥിരം തസ്തികയിലേക്കുള്ള നിയമനം നടക്കാതെ താത്കാലിക ജീവനക്കാരെ നിയമിച്ചാണ് അങ്കണവാടിയുടെ പ്രവര്‍ത്തനം നടത്തുന്നത്. ഒഴിവുള്ള തസ്തികയിലേക്ക് വിളിച്ച ലിസ്റ്റിന്‍റെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ നൂറുകണക്കിന് ഉദ്യോഗാര്‍ഥികളുടെ ഭാവിയാണ് തുലാസിലായത്. 13 അംഗ സെലക‌്ഷന്‍ കമ്മിറ്റിയാണ് അങ്കണ വാടിയിലെ ഒഴിവ് കിടക്കുന്ന തസ്തികയില്‍ നിയമനം നടത്തേണ്ടത്.

പഞ്ചായത്ത് ഭരണസമതി അംഗീകരിച്ച സെലക‌്ഷന്‍ കമ്മിറ്റിയുടെ കാലാവധിയും ഈ മാസം 31ന് അവസാനിക്കാന്‍ ഇരിക്കെയാണ് സ്ഥിരം നിയമനത്തിനായി സാമൂഹിക ക്ഷേമവകുപ്പ് സൂപ്പര്‍ വൈസര്‍ ഈ മാസം 21, 22, 23, 24 എന്നീ തീയതികളില്‍ അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് അറിയിപ്പ് നല്‍കിയത്.

ഇതിന്‍റെ പശ്ചാത്തലത്തില്‍ സെലക‌്ഷന്‍ കമ്മിറ്റി നിയമനത്തിന് ശിപാര്‍ശ ചെയ്‌തെങ്കിലും പഞ്ചായത്ത് നിര്‍വാഹകസമതിയിലെ ഏതാനും അംഗങ്ങള്‍ എതിര്‍പ്പ് രേഖപ്പെടുത്തിയതോടെ സ്ഥിര നിയമനം നടക്കാത്ത അവസ്ഥയില്‍ എത്തി.

ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികളുടെയും നിലവിലുള്ള സെലക‌്ഷന്‍ കമ്മിറ്റിയുടെയും കാലാവധി കഴിയുന്നതിന് മുന്‍പ് സ്ഥിരനിയമനം നടന്നില്ലെങ്കില്‍ നിരവധി ഉദ്യോഗാര്‍ഥികളുടെ സ്വപ്നമാണ് എന്നന്നേക്കുമായി പൊലിയുന്നത്.

ഒട്ടുമിക്ക അപേക്ഷകരുടെയും പ്രായപരിധി അടുത്തിരിക്കുകയാണ്. പുതിയ തസ്തിക പ്രഖ്യാപിച്ച് അടുത്ത സെലക‌്ഷന്‍ കമ്മിറ്റി നിലവില്‍ വരുമ്പോള്‍ പലരും പടിക്ക് പുറത്താകും.

അങ്കണവാടി ഉദ്യോഗാര്‍ഥി തസ്തികയിലെ സെലക‌്ഷന്‍ കമ്മിറ്റിയുടെ നിയമനം തള്ളിക്കളയാനുള്ള പഞ്ചായത്ത് കമ്മിറ്റിയിലെ ചില അംഗങ്ങളുടെ കടുംപിടുത്തമാണ് ഉദ്യോഗാര്‍ഥികള്‍ക്ക് വിനയായത്.

2016 മുതല്‍ തടഞ്ഞുവച്ച അധ്യാപക, ഹെല്‍പ്പര്‍ സ്ഥിര നിയമനം നടപ്പാക്കാന്‍ അധികൃതര്‍ തയാറാകണമെന്ന് ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നു.