മതിലിടിഞ്ഞുവീണു; വഴി കടക്കാൻ കഴിയാതെ നാട്ടുകാർ
Tuesday, August 20, 2024 11:36 PM IST
അമ്പലപ്പുഴ: ഏകവഴിയിൽ മതിലിടിഞ്ഞുവീണതോടെ വായനശാലയിലേക്കു കടക്കാൻ കഴിയാതെ നാട്ടുകാർ. വായനശാലയുടെ പ്രവർത്തനം നിലച്ചു. പരാതി നൽകിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ.

അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കഞ്ഞിപ്പാടത്ത് പ്രവർത്തിക്കുന്ന കെ. വിജയൻ സ്മാരക സാംസ്കാരിക നിലയത്തിനാണ് ഈ ദുരവസ്ഥ. അമ്പലപ്പുഴയിലെ മുൻ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന കെ. വിജയനാണ് 1974ൽ സാംസ്കാരിക നിലയം ഇവിടെ സ്ഥാപിച്ചത്. ഇദ്ദേഹത്തിന്‍റെ മരണശേഷമാണ് സംസ്കാരിക നിലയത്തിന് കെ. വിജയൻ എന്ന് പേര് നൽകിയത്. സമീപത്തെ കഞ്ഞിപ്പാടം കൂറ്റുവേലി എൻഎസ്എസ് കരയോഗമാണ് ഇതിനാവശ്യമായ സ്ഥലം സൗജന്യമായി നൽകിയത്.

അമ്പലപ്പുഴ വടക്ക് പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. സി. ഗ്രേഡ് വായനശാലയായ ഇതിൽ 400 ലേറെ പുസ്തകങ്ങളുണ്ട്. കെട്ടിടത്തിന്‍റെ മുകൾ ഭാഗത്ത് വായനശാലയും താഴെ പ്രാഥമികാരോഗ്യ കേന്ദ്രവുമാണ് പ്രവർത്തിക്കുന്നത്.

കാലപ്പഴക്കം മൂലം വടക്കുഭാഗത്തെ മതിലിടിഞ്ഞു വീണതോടെ വായനശാലയിലേക്ക് കയറാനുള്ള ഏകമാർഗം അടഞ്ഞു. ഇതോടെ കഴിഞ്ഞ കുറച്ചുദിവസമായി വായനശാലയുടെ പ്രവർത്തനവും നിലച്ചു. കെട്ടിടത്തിന്‍റെ മുകൾ ഭാഗത്ത് കോൺക്രീറ്റ് തകർന്ന് കമ്പികൾ പൊങ്ങി നിൽക്കുന്നത് ഇവിടെയെത്തുന്നവരുടെ ജീവനും ഭീഷണിയായിരുന്നു. മതിൽ തകർന്നതിനെത്തുടർന്ന് യാത്രാ മാർഗമില്ലാതായതോടെ വായനശാലയുടെ പ്രവർത്തനം നിലച്ചത് പഞ്ചായത്തിൽ അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും നാട്ടുകാർ പറയുന്നു.