കിഴക്കിന്‍റെ വെനീസിന് അറുപത്തേഴിന്‍റെ ചെറുപ്പം
Sunday, August 18, 2024 10:39 PM IST
തോടുകളും നദികളും കായലുകളും നെല്‍വയലുകളും തെങ്ങില്‍തോപ്പുകളും നിണ്ട കടലോരവുമുള്ള സുന്ദരിയായ ആലപ്പുഴയ്ക്ക് 17ന് അറുപത്തിയേഴ് വയസ് പൂര്‍ത്തിയായി. 68ലേക്ക് കാല്‍കുത്തിയിരിക്കുന്നു. വനമില്ലാത്ത കേരളത്തിലെ ഏക ജില്ല. ആറു താലൂക്കുകളിലായി കാല്‍കോടിയോളം ആളുകള്‍ അധിവസിക്കുന്ന ആലപ്പുഴ കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ജില്ലയാണ്.

പടിഞ്ഞാറ് അറബിക്കടല്‍, കിഴക്ക് വേമ്പനാട് കായല്‍, ഇവയ്ക്കു രണ്ടിനും ഇടയിലായി നെടുകയും കുറുകയും കനാലുകളാല്‍ ഗതാഗതം ഒരുക്കപ്പെട്ടിരുന്ന പച്ചപ്പുനിറഞ്ഞ സുന്ദരമായ കച്ചവടനഗരം കണ്ട് ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയി ആയിരുന്ന കഴ്‌സണ്‍ പ്രഭു പറഞ്ഞത്. ഇവിടെ പ്രകൃതി തന്‍റെ അനുഗ്രഹം വാരിക്കോരി ചൊരിഞ്ഞിരിക്കുന്നു, ആലപ്പുഴ കിഴക്കിന്‍റെ വെനീസ് തന്നെ. ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭം മുതല്‍ അങ്ങനെ ആലപ്പുഴ കിഴക്കിന്‍റെ വെനീസായി.

ഇന്ത്യയിലും ലോകത്തില്‍ പലയിടത്തും വെനീസ്, വെനീസ് പോലെ എന്നൊക്കെ വിളിക്കപ്പെടുന്ന പല പ്രദേശങ്ങളുമുണ്ട്. എന്നാല്‍ കിഴക്കിന്‍റെ വെനീസ് എന്നു വിളിക്കപ്പെടാന്‍ ഏറ്റവും യോഗ്യമായ നഗരം ആലപ്പുഴ തന്നെയെന്ന് ഈ നഗരത്തിലെ തോടുകളും, പാലങ്ങളും അതു സാക്ഷ്യപ്പെടുത്തുന്നു. കടലിന്‍റെയും കായലിന്‍റെയും സൗന്ദര്യത്തോടൊപ്പം വാടക്കനാല്‍, കൊമേഴ്‌സ്യല്‍ കനാല്‍, ചേര്‍ത്തല കനാല്‍ എന്നിവയും അവയോടൊപ്പം ശവക്കോട്ടപ്പാലം, ഇരുമ്പുപാലം, മുപ്പാലം, തുണിപൊക്കിപ്പാലം, കറുത്തകാളിപ്പാലം, മട്ടാഞ്ചേരിപ്പാലം, പോപ്പിപ്പാലം, കോട്ടവാതുക്കല്‍ പാലം, കണ്ണന്‍വര്‍ക്കി പാലം, വഴിച്ചേരിപ്പാലം, വൈഎംസിഎ പാലം, കല്ലു‍പാലം, ഉപ്പൂട്ടിപ്പാലം, കൊച്ചുകടപ്പാലം, ചുങ്കംപാലം, കൊത്തുവാല്‍ ചാവടിപ്പാലം, ജില്ലാ കോടതിപ്പാലം തുടങ്ങിയ പാലങ്ങള്‍ ഈ നഗരത്തിന് മാറ്റു കൂട്ടുന്നു.

മുന്‍പ് പാലങ്ങളെല്ലാം തടികൊണ്ടു നിര്‍മിച്ചവയായിരുന്നു. എന്നാല്‍ കാലക്രമേണ നൂതന സാങ്കേതിക വിദ്യയിലായി നിര്‍മാണം. പല പാലങ്ങളും പുതുക്കിപ്പണിതു. ചിലത് പണിതു കൊണ്ടിരിക്കുന്നു. ആലപ്പുഴ കടപ്പുറത്തു തലയുയര്‍ത്തിനിന്ന് കടലിലെ യാത്രികര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ദിശകാട്ടുന്ന ലൈറ്റ് ഹൗസ് പോലെ ഉയര്‍ന്നു നില്ക്കുന്നതാണ് കിഴക്കിന്‍റെ വെനീസിന്‍റെ സൗന്ദര്യവും കീര്‍ത്തിയും.

മുന്‍പന്തിയില്‍ ആലപ്പുഴ

ഏറ്റവും കൂുതല്‍ കയര്‍ തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, കൂടുതല്‍ കയര്‍ ഫാക്ടറികള്‍, വ്യവസായങ്ങള്‍ എന്നിവയില്‍ ആലപ്പുഴ ഒന്നാം സ്ഥാനത്തായിരുന്നു. കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫിസും, ആദ്യ ഫിലിം സ്റ്റുഡിയോയും കിഴക്കിന്‍റെ വെനീസിന് സ്വന്തമായിരുന്നു. കയര്‍ വ്യവസായത്തിനും, കൊപ്രാ, മലഞ്ചരക്ക് വ്യാപാരം എന്നിവയ്ക്കും ഈ നാടായിരുന്നു കേന്ദ്രം.

ഇപ്പോഴത്തെ കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍നിന്നുള്ള മലഞ്ചരക്കുകള്‍ അന്നു വ്യാപാരം ചെയ്യപ്പെട്ടിരുന്നത് ആലപ്പുഴ തുറമുഖംവഴി ആയിരുന്നു. തുറമുഖത്ത് എത്തുന്ന കപ്പലുകളിലേക്കും തിരിച്ചും സാധനങ്ങള്‍ കയറ്റുകയും ഇറക്കുകയും ചെയ്തിരുന്നത് കടല്‍പ്പാലത്തിലൂടെയും ചിലങ്കകള്‍ എന്നറിയപ്പെട്ടിരുന്ന വലിയതോണികളിലും ആയിരുന്നു. ഇന്നു നഷ്ടപ്രതാപത്തിന്‍റെ സ്മരണകള്‍ മാത്രം ബാക്കിയാക്കി ആലപ്പുഴ തുറമുഖവും കടല്‍ പാലത്തിന്‍റെ അവശിഷ്ടങ്ങളും ബാക്കി നില്ക്കുന്നു.

കിഴക്കിന്‍റെ വെനീസിന്‍റെ ചരിത്രം

1957 ഓഗസ്റ്റ് 17നാണ് ആലപ്പുഴ റവന്യു ജില്ല രൂപപ്പെട്ടത്. എന്നാല്‍, പ്രാചീനകാലം മുതല്‍ ആലപ്പുഴയ്ക്കു ഗ്രീസ്, റോം തുടങ്ങിയ പ്രദേശങ്ങളുമായി വ്യാപാര ബന്ധം നിലനിന്നിരുന്നതായി ചരിത്രം രേഖപ്പെടുത്തു ന്നു. കടലിന്‍റെയും അതിലേക്ക് ഒഴുകിയെത്തുന്ന പരസ്പരബന്ധിതമായ നദികളുടേയും, കനാലുകളുടേയും ഇടയിലെ ഭൂമിയും, അതിന്‍റെ കടല്‍സാമിപ്യവും കണ്ട തിരുവിതാംകൂര്‍ ദിവാന്‍ രാജാകേശവദാസ് ആണ് ആലപ്പുഴ എന്ന കിഴക്കിന്‍റെ വെനീസിന്‍റെ ശില്പി. വിദേശ ശക്തിയായ പോര്‍ച്ചുഗിസുകാരില്‍ നിന്നും ക്രമേണ 17-ാം നൂറ്റാണ്ടില്‍ ഡച്ചുകാരിലേയ്ക്ക് വ്യാപാര ആധിപത്യം വന്നു.

അവര്‍ ആലപ്പുഴയുടെ വിവിധ ഭാഗങ്ങളില്‍ സുഗന്ധദ്രവ്യങ്ങളായ ഇഞ്ചി, കുരുമുളക്, ഏലം തുടങ്ങിയവ സൂക്ഷിക്കുന്നതിലേയ്ക്ക് പണ്ഡകശാലകള്‍ സ്ഥാപിക്കുകയുണ്ടായി. അമ്പലപ്പുഴ, കായംകുളം, തെക്കുംകൂര്‍, വടക്കുംകൂര്‍ നാട്ടുരാജ്യങ്ങളും തിരുവിതാംകൂര്‍ മഹാരാജാവായ മാര്‍ത്താണ്ഡവര്‍മ തിരുവിതാംകൂറിനോടു കൂട്ടിച്ചേര്‍ത്ത തോടുകൂടി ആലപ്പുഴയുടെ വളര്‍ച്ച ആരംഭിക്കുകയായിരുന്നു. അദ്ദേഹത്തിന് ശേഷംവന്ന ധര്‍മരാജയുടെ കാലത്താണ് ദിവാന്‍ രാജാകേശവദാസന്‍ ആലപ്പുഴയെ ലോകപ്രശസ്ഥമാക്കി മാറ്റിയത്.

തിരുവിതാംകൂറിലെ പ്രധാന തുറമുഖമായി ആലപ്പുഴ വളര്‍ന്നു. അതിനോടനുബന്ധിച്ച് ആലപ്പുഴ പട്ടണവും. 20-ാം നൂറ്റാണ്ടില്‍ കൊച്ചി തുറമുഖം രൂപപ്പെടുന്നതുവരെ അറബിക്കടലിന്‍റെ തീരത്തെ പ്രധാന തുറമുഖങ്ങളില്‍ ഒന്നായിരുന്നു. വാണിജ്യ പ്രമുഖനും തിരുവിതാംകൂര്‍ കൊട്ടാരത്തിന്‍റെ അടുത്ത സുഹൃത്തുമായിരുന്ന തച്ചില്‍ മാത്തു തരകന്‍ ആലപ്പുഴ തത്തംപള്ളി കേന്ദ്രീകരിച്ച് നിരവധി വ്യാപാരങ്ങള്‍ നടത്തിയിരുന്നു. ഗുജറാത്തികളും, ജൈനമതക്കാരും ഇവിടെ വ്യാപാരത്തിന് എത്തുകയും അവര്‍ കൂട്ടത്തോടെ താമസിച്ചിരുന്ന സ്ഥലങ്ങളില്‍ അവരുടെ ആരാധനാലയങ്ങള്‍ നിര്‍മിക്കുകയും ചെയ്തു.

ജൈനക്ഷേത്രവും ഗുജറാത്തി തെരുവും ഇന്നും കിഴക്കിന്‍റെ വെനീസിനു മാത്രം സ്വന്തമാണ്. ഇവ ഒരു കാലത്ത് ഇവിടെ എത്തിയിരുന്ന വടക്കേ ഇന്ത്യന്‍ വ്യാപാരികളുടെ ചരിത്രം പറയുന്നവയാണ്. മുല്ലയ്ക്കല്‍, കീടങ്ങാംപറമ്പ് ക്ഷേത്രങ്ങളും അവിടുത്തെ ചിറപ്പ് ഉത്സവവും ആലപ്പുഴയുടെ ഹൃദയത്തുടിപ്പുകളാണ്.

അങ്ങാടികളും ചുങ്കവും

ആലപ്പുഴ പട്ടണത്തിലെ രണ്ടു പ്രധാന അങ്ങാടികളാണ് പഴയങ്ങാടിയും പുത്തനങ്ങാടിയും. പുത്തനങ്ങാടി ഇന്നു മാര്‍ക്കറ്റ് എന്ന് അറിയപ്പെടുകയും പാരമ്പര്യ കച്ചവടരീതികള്‍ ഇവിടെ തുടരുകയും ചെയ്യുന്നു. വേമ്പനാട് കായലില്‍നിന്ന് വാടൈക്കനാലിലേക്കും, കൊമേഴ്‌സ്യല്‍ കനാലിലേക്കും പ്രവേശിക്കുന്ന സ്ഥലം ചുങ്കം എന്നാണ് ഇന്നും അറിയപ്പെടുന്നത്.

ജലഗതാഗതത്തിന്‍റെ കാലത്ത് ആലപ്പുഴയിലെ അങ്ങാടികളില്‍ വ്യാപാരത്തിനായി എത്തുന്ന ജലവാഹനങ്ങളില്‍നിന്ന് നികുതി (ചുങ്കം) പിരിച്ചിരുന്ന സ്ഥലം ചുങ്കം എന്ന് അറിയപ്പെട്ടു. ഇന്നും ആ പേര് തുടരുന്നു.

പഴയങ്ങാടി പോരാതെവന്നപ്പോള്‍ അങ്ങാടി വളര്‍ന്ന് പുത്തനങ്ങാടിയായി. പുത്തനങ്ങാടിയിലും പഴയങ്ങാടിയിലും അതേ പേരീല്‍ ഓരോ കത്തോലിക്കാ പള്ളിയുണ്ട്. പള്ളികള്‍ പണ്ടേ ഉള്ളതെങ്കിലും അങ്ങാടി വന്നപ്പോള്‍ പള്ളിയുടെ മേല്‍വിലാസവും അങ്ങാടിയുടെ പേരിലായി. കയറും, കൊപ്രയും, കുരുമുളകും, വസ്ത്രവും നഗരത്തില്‍ വ്യാപാരം നടത്തിയപ്പോള്‍ മത്സ്യവ്യാപാരത്തിന് അറബിക്കടലിനോടും ആലപ്പുഴ തുറമുഖത്തിനോടും ചേര്‍ന്നു സൗകര്യം ഒരുക്കി നല്കി. കിഴക്കന്‍ ജില്ലകളിലേക്കുള്ള അക്കാലത്തെ മത്സ്യവ്യാപാരത്തിന്‍റെ മുക്കാല്‍ പങ്കും ആലപ്പുഴയില്‍നിന്നായിരുന്നു.

വലിയ വഞ്ചികളും പണ്ടകശാലകളും

തടികൊണ്ടു നിര്‍മിച്ച ഭിത്തികളോടുകൂടിയതും ഇഷ്ടിക കെട്ടിയതുമായ പണ്ടകശാലകള്‍ കിഴക്കിന്‍റെ വെനിസിന്‍റെ പ്രത്യേകത ആയിരുന്നു. ഇവിടെ ചരക്കുമായി എത്തിയിരുന്ന വലിയ കേവുവള്ളങ്ങള്‍ക്ക്, 80 അടി നീളവും 15 അടിയോളം വീതിയും 10 അടി വരെ ഉയരവും ഉള്ളവ ഉണ്ടായിരുന്നു. കാറ്റിനനുസരിച്ച് പായ കെട്ടിയാണ് കായലിലൂടെയും വലിയ നദികളീലൂടെ വലിയ വള്ളങ്ങള്‍ സഞ്ചരിച്ചിരുന്നത്. ദിവസങ്ങളോളം ചരക്കുമായി യാത്ര ചെയ്യുന്നവരുടെ പാചകവും, ഉറക്കവും എല്ലാം വള്ളത്തിന്‍റെ വളവരക്കുള്ളില്‍ത്തന്നെ ആയിരുന്നു. പലപ്പോഴും ആഴ്ചകളും മാസങ്ങളും കഴിഞ്ഞാവും പലരും അവരവരുടെ വീടുകളില്‍ എത്തിയിരുന്നത്.

വേമ്പനാട് കായല്‍ ആലപ്പുഴയിലാണോ അതോ ആലപ്പുഴ വേമ്പനാട് കായലിലാണോയെന്ന് സംശയിക്കുന്നവരെകുറ്റം പറയാനാവില്ല. കായലും കരയും അത്രയേറെ ബന്ധപ്പെട്ടിരിക്കുന്നു. ആലപ്പുഴ എന്നാല്‍ പുന്നമടക്കായല്‍ (വേമ്പനാടിന്‍റെ ആലപ്പുഴ ഭാഗം ഇങ്ങനെ അറിയപ്പെടുന്നു) പുന്നമടക്കായല്‍ എന്നാല്‍ വള്ളംകളി.

വള്ളവും വെള്ളവും വള്ളംകളിയുംആലപ്പുഴയും ഒത്തുചേരുന്ന സുന്ദരിയായ കിഴക്കിന്‍റെ വെനീസ് കാണാനാണ് വിദേശികള്‍ എത്തുന്നത്. തുറമുഖവും കടല്‍പ്പാലവും അങ്ങാടികളും, കൊപ്ര മില്ലുകളും, കയര്‍ഫാക്ടറികളും കടന്നുപോയ കാലത്തിന്‍റെ മധുരസ്മരണകളിലാവുമ്പോഴും, കിഴക്കിന്‍റെ വെനീസിന് പ്രൗഢിക്ക് ഒട്ടും കുറവില്ല.

വൈകി കിടന്നും നേരത്തേ ഉണരുന്ന നഗരത്തിനു വെനീസിന്‍റെ തനിരൂപമെന്ന് കഴ്‌സണ്‍ പ്രഭുവിന്‍റെ പിന്‍മുറക്കാരും പാശ്ചാത്യരും പൗരസ്ത്യരും ഒന്നുപോലെ പറയുമ്പോള്‍, പൗരാണികതയുടെ പഴയ പ്രൗഢിയിലേക്ക് ഒരു തിരിച്ചുപോക്ക് ഈ കിഴക്കിന്‍റെ വെനീസ് ആഗ്രഹിക്കുന്നുണ്ടാവാം.