പാലം നിർമാണത്തിലെ അപാകത: കിടങ്ങറയിൽ നീരൊഴുക്കു തടസപ്പെട്ടു
Monday, August 19, 2024 11:21 PM IST
മങ്കൊമ്പ്: പാലം നിർമാണത്തിലെ അപാകതകൾ മൂലം എസി കനാലിൽ പ്രളയജലം ഗതിമാറി ഒഴുകുന്നുവെന്നു പരാതി. കിഴക്കൻ വെള്ളം ശക്തമായി ഒഴുകിയെത്തുമ്പോഴും മലവെള്ളം കിഴക്കോട്ടൊഴുകുന്നത് ഭാവിയിലും പ്രതിസന്ധിയുണ്ടാക്കുമെന്നാണ് ആക്ഷേപം. കിടങ്ങറ കിഴക്കേ പാലത്തിന്‍റെ പുനർനിർമാണത്തിലെ അപാകതകളാണ് ഇപ്പോഴത്തെ പ്രതിഭാസത്തിനു കാരണമെന്നാണ് നാട്ടുകാരുടെ പരാതി. എസി റോഡ് നവീകരണ ജോലികളുടെ ഭാഗമായിട്ടാണ് ഒന്നാം പാലം എന്നറിയപ്പെടുന്ന കിടങ്ങറ ഈസ്റ്റ് ബ്രിഡ്ജ് പുനർനിർമിച്ചത്.

പാഴയ പാലം പൊളിച്ചുനീക്കിയപ്പോൾ തോട്ടിൽ സ്ഥാപിച്ചിരുന്ന പഴയ തൂണുകൾ പൂർണമായും നീക്കം ചെയ്തിരുന്നില്ല. ജലനിരപ്പിനു താഴെയായി തൂണുകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനു പുറമേ പുതിയ പാലത്തിനായും തോട്ടിൽ തൂണുകൾ സ്ഥാപിച്ചിരുന്നു.

മലവെള്ളത്തിനൊപ്പം ഒഴുകിയെത്തിയ മുളയും മരക്കൊമ്പുകളുമടക്കം തൂണുകളിൽ തട്ടിനിൽക്കുകയാണ്. ജലനിരപ്പിന്‍റെ മുകൾത്തട്ടിൽ മാത്രമല്ല, ആഴങ്ങളിലേക്കും മാലിന്യങ്ങൾ അടിഞ്ഞുകൂടി തിട്ടപോലം രൂപപ്പെട്ടിരിക്കുകയാണ്. ഇതുമൂലം തോട്ടിലെ നീരൊഴുക്കു തടസപ്പെട്ട നിലയിലാണ്. ഇതേത്തുടർന്ന് കുമരങ്കരി ഭാഗത്തേയക്ക് ഒഴുകേണ്ട കിഴക്കൻവെള്ളം എസി കനാലിലൂടെ പൂവം, മനയ്ക്കച്ചിറ ഭാഗത്തേക്കു ഒഴുകുകയാണ്.

ഇവിടെനിന്നും കിഴക്കോട്ട് മാറി എസി കനാലിനു കുറുകെ സ്ഥിതി ചെയ്യുന്ന ആംബുലൻസ് പാലത്തിന്‍റെ പടിഞ്ഞാറ് വശത്തും മുളക്കൂട്ടങ്ങളും മരക്കമ്പുകളും അടിഞ്ഞുകൂടിയിട്ടുണ്ട്. സാധാരണയായി ഈ പാലത്തിന്‍റെ കിഴക്കു വശത്താണ് വെള്ളപ്പൊക്കത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നത്. ഊരാളുങ്കൽ സൊസൈറ്റി എസി റോഡ് പുനർനിർമാണ ഭാഗമായി സൃഷ്ടിച്ച അപാകതകളാൽ കുട്ടനാടിന് ഉണ്ടാകാൻ പോകുന്ന പാരിസ്ഥിതിക നാശത്തിന്‍റെ സൂചനകൾ മാത്രമാണിതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

നടപടിയെടുക്കണം

നിലവിലെ സാഹചര്യം അത്യന്തം ഗുരുതരമാണെന്ന് കുട്ടനാട് നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ സി.വി. രാജീവ് പറഞ്ഞു. പഴയ പാലത്തിന്‍റെ തൂണുകൾ പൂർണമായും നീക്കം ചെയ്യണമെന്നുകാട്ടി വകുപ്പ് മന്ത്രി, മുൻ ജില്ലാ കളക്ടർമാർ എന്നിവർക്കു പലവട്ടം പരാതി കൊടുത്തിരുന്നതാണ്.

പാരതി നൽകുമ്പോൾ ജെസിബി ഉപയോഗിച്ചു അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യുക മാത്രമാണ് ചെയ്തിരുന്നത്. ശാശ്വതമായ പരിഹാരമാർഗങ്ങൾ ഉണ്ടാകാതെ പോയതു മൂലമാണ് പ്രതിസന്ധി ആവർത്തിക്കുന്നത്. ഇനിയെങ്കിലും അിയന്തരമായി നടപടിയെടുക്കാൻ ജില്ലാ ഭരണകൂടം തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.