തൊഴിൽ വികസന സ്വപ്നങ്ങൾക്ക് ചിറകായി നൈപുണ്യ വാരാഘോഷം
Monday, July 15, 2024 11:30 PM IST
ആലപ്പുഴ: ലോക യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ചു നൈപുണ്യ വാരാഘോഷം സംഘടിപ്പിക്കുന്നു.

ഇന്നുമുതല്‍ 22 വരെയാണ് നൈപുണ്യ വാരാഘോഷം നട ക്കുന്നത്. സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പിന്‍റെ സേവനങ്ങള്‍ക്കു കൂടുതല്‍ പ്രചാരം നല്‍കുന്നതിനും സംസ്ഥാനത്തെ നൈപുണ്യ ആവാസ വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിനും വേണ്ടിയാണ് നൈപുണ്യ വാരാഘോഷം സംഘടിപ്പിക്കുന്നതെന്ന് ആലപ്പുഴയില്‍ വിദ്യാഭ്യാസ-തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു.

നൈപുണ്യ വാരാഘോഷത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ തൊഴില്‍ അന്വേഷകര്‍ക്കും സംസ്ഥാന നൈപുണ്യ വികസന മിഷന്‍ മുഖാന്തിരം വിവിധ സേവനങ്ങള്‍ ഒരാഴ്ചക്കാലത്തേക്കു തികച്ചും സൗജന്യമായി ലഭ്യമാക്കും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വ്യാവസായിക പരിശീലനവകുപ്പ്, എംപ്ലോയ്മെന്‍റ് ഡയറക്ടറേറ്റ്, പൊതു വിദ്യാഭ്യാസവകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് നൈപുണ്യ വാരാചരണം സംഘടിപ്പിച്ചിരിക്കുന്നത്.

ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, റ്റാലി എജുക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, നാസ്‌കോം, എന്‍ററിറ്റി എഫ്, സിപ്പെറ്റ് തുടങ്ങിയ നൈപുണ്യ വികസന മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളുടെയും കെയ്സിന്‍റെ മികവിന്‍റെ കേന്ദ്രങ്ങളുടെയും മറ്റു സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങളുടെയും സഹകരണത്തിലൂടെയാണ് പരിപാടി. ‌

നൈപുണ്യോത്സവം

15നും 22 വയസിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികളിലും അഭ്യസ്തവിദ്യാര്‍ഥികൾക്കിടയിലും തൊഴിൽ‍ അഭിരുചി വളര്‍ത്തുന്നതിനും നൂതന വ്യവസായ മേഖലകള്‍ക്കിണങ്ങുന്ന മികച്ച വൈദഗ്ദ്ധ്യവും പ്രതിഭയും ഉള്ളവരാക്കി മാറ്റുന്നതിനും പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ ഈ അധ്യായന വര്‍ഷം മുതല്‍ യുവജനോത്സവം, കായികോത്സവം മാതൃകയില്‍ നൈപുണ്യോത്സവം സംഘടിപ്പിക്കും.

സ്‌കൂള്‍ തലം, ജില്ലാതലം, മേഖലാ തലം, സംസ്ഥാന തലം എന്നിങ്ങനെ നാലുതലങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുക. വിവരസാങ്കേതിക മേഖലകള്‍ ഉള്‍പ്പെടെ ദേശീയ, അന്തര്‍ദേശീയ പ്രാധാന്യമുള്ള തൊഴില്‍ മേഖലകളില്‍ വൈദഗ്ധ്യം ഉള്ളവര്‍ക്ക് മത്സരങ്ങളുടെ ഭാഗമാകാം. മികച്ച മത്സരാര്‍ഥികള്‍ക്കു ദേശീയതലത്തില്‍ നടക്കുന്ന ഇന്ത്യാ സ്‌കില്‍സ് കോമ്പറ്റീഷനിലും, അന്തര്‍ദേശീയ തലത്തില്‍ നടക്കുന്ന വേള്‍ഡ് സ്‌കില്‍സ് കോമ്പറ്റീഷനിലും പങ്കെടുക്കുന്നതിന് അവസരം ലഭ്യമാകും.

എച്ച്. സലാം എംഎല്‍എ, സ്റ്റേറ്റ് സ്‌കില്‍ ഡവലപ്മെന്‍റ് മിഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. വീണ എൻ. മാധവന്‍, ജില്ലാ കളക്ടർ അലക്സ് വര്‍ഗീസ്, സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് മെംബര്‍ പ്രഫ. രവി രാമൻ, ടി.സി.എസ്. അയോണ്‍ കേരള ഹെഡ് ദിനേശ് തമ്പി തുടങ്ങിയവര്‍ പത്രസമ്മേളനത്തിൽ പങ്കെടുത്തു.