മലമ്പനി: കേരളത്തിനു പുറത്തുപോയി വരുന്നവര്‍ രക്തപരിശോധന നടത്തണം
Monday, July 15, 2024 11:30 PM IST
ആലപ്പുഴ: കേരളത്തിനു പുറത്തുപോയി വരുന്നവരിലും അതിഥി തൊഴിലാളികള്‍ക്കിടയിലും മലമ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സാഹചര്യത്തില്‍ രോഗലക്ഷണങ്ങള്‍ സംശയിക്കുന്നവരും കേരളത്തിനു പുറത്തുനിന്ന് വരുന്നവരും രക്തപരിശോധന നടത്തണമെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു.

ഈ മാസം നാലു കേസാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആന്ധ്രാപ്രദേശ്, ജാര്‍ഖണ്ഡ്, ഒറീസ എന്നിവിടങ്ങളില്‍നിന്നുമുള്ള അതിഥി തൊഴിലാളികള്‍ക്കും ആഫ്രിക്കയില്‍നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗബാധയുണ്ടായത്. ചിങ്ങോലി, ചേപ്പാട്, അരൂര്‍, വള്ളികുന്നം എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ തദ്ദേശീയമായ മലമ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ജാഗ്രത വേണം.

മലമ്പനിക്കുള്ള രക്തപരിശോധനയും മരുന്നും എല്ലാ സര്‍ക്കാര്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ആശുപത്രികളിലും സൗജന്യമായി ലഭ്യമാണ്. യഥാസമയം രോഗം കണ്ടെത്തി ചികിത്സ തേടുന്നത് രോഗം ഗുരുതരമാകാതെ തടയും. അതോടൊപ്പം രോഗബാധിതരില്‍നിന്നും മറ്റുള്ളവരിലേക്കുള്ള രോഗപ്പകര്‍ച്ച തടയുകയും ചെയ്യും.

രോഗബാധിത പ്രദേശങ്ങളില്‍ രോഗനിയന്ത്രണ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിവരുന്നുണ്ട്. രോഗികളുമായി അടുത്തസമ്പര്‍ക്കത്തില്‍ വന്ന 48 പേരുടെ രക്തം പരിശോധനക്ക് വിധേയമാക്കി. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും സ്‌പ്രേയിംഗ്, ഫോഗിംഗ് എന്നിവ നടത്തുകയും ചെയ്തിട്ടുണ്ട്.

പ്രദേശത്തുനിന്നും നിരീക്ഷണത്തിനായി പിടിച്ച 510 കൊതുകുകളില്‍ മലമ്പനി പരത്തുന്ന അനോഫിലസ് സ്റ്റീഫന്‍സി കൊതുകുകളെ കണ്ടെത്തിയിട്ടില്ല.

രോഗം പകരുന്ന വിധം

രോഗാണുവാഹിയായ അനോഫിലസ് പെണ്‍കൊതുകുകള്‍ കടിക്കുമ്പോഴാണ് രോഗം പകരുന്നത് രാത്രി സമയത്താണ് മലമ്പനി പരത്തുന്ന കൊതുകുകള്‍ കടിക്കുന്നത്. സാധാരണയായി രോഗാണു ശരീരത്തില്‍ പ്രവേശിച്ച് ഒമ്പതു മുതല്‍ 14 ദിവസത്തിനകം മലമ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ഇടവിട്ടുള്ള ശക്തിയായ പനി, വിറയല്‍, പനി മാറുമ്പോഴുള്ള അമിതമായ വിയര്‍പ്പ് തലവേദന, ഓക്കാനം, ഛര്‍ദി വയറിളക്കം എന്നിവയാണ് സാധാരണ കണ്ടുവരുന്നത്.

രോഗനിര്‍ണയം
രക്തപരിശോധനയിലൂടെ

രക്തപരിശോധനയിലൂടെ മലമ്പനി രോഗം നിര്‍ണയിക്കാന്‍ സാധിക്കും. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രി, പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി എന്നിവിടങ്ങളില്‍ ഇതിനുള്ള സൗകര്യം ലഭ്യമാണ്. നിയന്ത്രണ പ്രതിരോധ മാര്‍ഗങ്ങള്‍ രോഗനിര്‍ണയം നടത്തി ചികില്‍സിക്കുക എന്നതാണ് രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ ഏറ്റവും പ്രധാനം. രോഗം തടയാന്‍ ഉറവിടനശീകരണമാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗം.

വെള്ള ശേഖരിച്ച് വയ്ക്കുന്ന ടാങ്കുകള്‍, പാത്രങ്ങള്‍ മുതലായവ കൊതുകു കടക്കാത്ത വിധം ഭദ്രമായി അടച്ചുസൂക്ഷിക്കേണ്ടതാണ്. തുണിയോ വലയോ ഉപയോഗിച്ച് മൂടാവുന്നതാണ്. വെള്ളം കെട്ടിനില്‍ക്കാന്‍ ഇടയുള്ള സാഹചര്യങ്ങളില്ലായെന്ന് ആഴ്ചയിലൊരിക്കല്‍ ഉറപ്പുവരുത്തണം.