കായംകുളത്ത് ഉയരപ്പാത: പ്രതിഷേധം ഇരമ്പി
Monday, July 15, 2024 11:30 PM IST
കായംകുളം: തൂണിൽ തീർത്ത ഉയരപ്പാത വേണമെന്ന ആവശ്യവുമായി ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ എൽഐ സി ഓഫീസിലേക്കു നടത്തിയ മാർച്ചിൽ പ്രതിഷേധം ഇരമ്പി. ഷഹിദാര്‍ മസ്ജിദ് ജംഗ്ഷനില്‍നിന്നു തുടങ്ങിയ മാര്‍ച്ച് ദേശീയപാത വഴി എല്‍ഐസി ഓഫീസ് പടിക്കല്‍ എത്തിച്ചേർന്നു.

തുടർന്ന് സമരസമിതിയുടെ നേതൃത്വത്തിൽ ധര്‍ണ നടത്തി. മാർച്ചും ധർണയും പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ ഉദ്‌ഘാടനം ചെയ്തു.

കേരളത്തിന്‍റെ ഭൂപ്രകൃതി മനസിലാക്കാതെയുള്ള ദേശീയപാത നിര്‍മാണമാണ് നടക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ പറഞ്ഞു. കായംകുളം പോലൊരു പ്രാചീന നഗരത്തെ നശിപ്പിക്കുന്ന നിര്‍മാണമാണ് ഇപ്പോൾ നടന്നുവരുന്നത്. എന്തു വിലകൊടുത്തും ജനങ്ങള്‍ ഇത് തിരുത്തിക്കണം. അമ്പതല്ല എത്ര ശതമാനം പ്രവൃത്തി നടന്നാലും നിലവിലെ ദേശീയപാതാ നിര്‍മാണത്തിലൂടെ ഇവിടത്തെ ജനങ്ങള്‍ക്ക് നൂറുശതമാനം നഷ്ടമാണ് ഉണ്ടാകുന്നത്. അതിനാല്‍തന്നെ ശക്തമായ സമരത്തിലൂടെ ഇത് തിരുത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സമരസമിതി ചെയര്‍മാന്‍ അബ്ദുല്‍ഹമീദ് ആയിരത്ത് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ദിനേശ് ചന്ദന, മുനിസിപ്പല്‍ ആരോഗ്യസ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫര്‍സാന ഹബീബ്, കൗണ്‍സിലര്‍മാരായ കെ. പുഷ്പദാസ്, നവാസ് മുണ്ടകത്തില്‍, ഷീജ റഷീദ്, മുതുകുളം ബ്ലോക്ക് പഞ്ചായത്തംഗം സുനില്‍ കൊപ്പാറേത്ത്, ആറാട്ടുപുഴ പഞ്ചായത്തംഗം ടി.പി. അനില്‍കുമാര്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

ദേശീയപാതയിൽ കായംകുളം ഷഹീദാർ മസ്ജിദ് ജംഗ്‌ഷൻ മുതൽ ചിറക്കടവം വരെ തൂണിൽ തീർത്ത ഉയരപ്പാത നിർമിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. നിലവിലെ ദേശീയപാത വികസന രൂപരേഖ നടപ്പിലായാൽ കായംകുളം നഗരത്തെ രണ്ടായി വിഭജിക്കപ്പെടുമെന്നും നഗരത്തെ ഗതാഗതക്കുരുക്കിൽ ശ്വാസം മുട്ടിക്കുമെന്നുമാണ് ആക്ഷേപം. ഓഗസ്റ്റ് ഒന്നിന് കായംകുളത്ത് മനുഷ്യമതിൽ സൃഷ്ടിക്കുമെന്നും സമരസമിതി അറിയിച്ചു. പ്രചാരണാർഥം 25 മുതൽ പ്രാദേശിക യോഗങ്ങൾ സംഘടിപ്പിക്കാനും സമരസമിതി തീരുമാനിച്ചു.