നാശം വിതച്ച് കാറ്റും മഴയും
Monday, July 15, 2024 11:30 PM IST
മാന്നാറിൽ വ്യാപക നാശനഷ്ടം

മാന്നാർ: ശക്തമായ കാറ്റിലും മഴയിലും മാന്നാറിൽ വ്യാപക നാശനഷ്ടം. മരങ്ങൾ ഒടിഞ്ഞ് വീണ് കടകൾക്കും വീടുകൾക്കും നാശനഷ്ടങ്ങൾ. ഗതാഗതം തടസപ്പെടുകയും വൈദ്യത ബന്ധം നിലയ്ക്കുകയും ചെയ്തു. ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റിൽ മാന്നാർ പഞ്ചായത്തിലെ 16,17 വാർഡുകളിൽ മരങ്ങൾ കടപുഴകി വീണ് നിരവധി നാശനഷ്ടങ്ങൾ ഉണ്ടായി. മൂന്ന് വീടുകളും ഒരു ആട്ടോ മൊബൈൽ വർക്‌ഷോപ്പും ഒരു പച്ചക്കറികടയും ഭാഗികമായി തകർന്നു. തിരുവല്ല-മാവേലിക്കര സംസ്ഥാനപാതയിൽ മാന്നാർ ആലുംമൂട് ജംഗ്ഷന് തെക്ക്‌ റോഡരികിലെ തണൽ മരത്തിന്‍റെ വലിയ ശിഖരം ഒടിഞ്ഞു വീണതിനെതുടർന്ന് ഗതാഗതം സ്തംഭിച്ചു.

ചെങ്ങന്നൂരിൽനിന്നുമെത്തിയ അഗ്നിരക്ഷാസേനയും മാന്നാർ പോലീസും നാട്ടുകാരും ചേർന്ന് ഒടിഞ്ഞുവീണ മരത്തിന്‍റെ ഭാഗങ്ങൾ മുറിച്ച് മാറ്റിയതോടെയാണ് ഗതാഗതം സുഗമമായത്. ഇതിനു കിഴക്ക് കൊറ്റാർകാവ് ക്ഷേത്രത്തിനു സമീപം ലാവണ്യയിൽ കൃഷ്ണപിള്ളയുടെ വീടിന് മുൻപിൽനിന്നിരുന്ന ആഞ്ഞിലിമരം ഒടിഞ്ഞ് റോഡിന് കുറുകെ 11 കെവി ലൈനിലേക്ക് വീണ് വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും വൈദ്യുതി ബന്ധം തകരാറിലാവുകയും ചെയ്തു.

മാവേലിക്കരയിൽനിന്നു അഗ്നിരക്ഷാസേന എത്തിയാണ് മരം മുറിച്ചുമാറ്റിയത്. ആലുമ്മൂട് ജംഗ്ഷന് പടിഞ്ഞാറുവശം അർച്ചന നിവാസിൽ മോഹൻദാസിന്‍റെ ഉടമസ്ഥതയിലുള്ള മോഹൻസ് ഓട്ടോ മൊബൈൽസ് വർക്ക്ഷോപ്പിന്‍റെ മേൽക്കൂര ശ്കതമായ കാറ്റിൽ ഉയർന്നു പൊങ്ങി ഷീറ്റുകൾക്കും ഭിത്തികൾക്കും കേടുപാടുകൾ സംഭവിച്ചു. തൊട്ടടുത്തുള്ള അദ്ദേഹത്തിന്‍റെ പുരയിടത്തിലെ തേക്ക്, ആഞ്ഞിലി, മഹാഗണി തുടങ്ങിയ അഞ്ചോളം മരങ്ങൾ കടപുഴകി വീഴുകയും വീടിന്‍റെ മുകളിലെ ട്രസ് വർക്കുകൾക്ക് നാശനഷ്ടങ്ങളും ഉണ്ടായി.

കൊച്ചുതറയിൽ അമ്മിണി, സോമൻ എന്നിവരുടെ വീടിനു മുകളിലേക്ക് വലിയ പുളിമരം വീണ് വീടുകൾക്ക് ഏറെ നാശനഷ്ടങ്ങൾ സംഭവിച്ചു. ചെന്നിത്തല കാരാഴ്മ ശുഭ പ്രഭയിൽ ദീപപ്രസന്നകുമാറിന്‍റെ വീടിനു മുകളിലേക്ക് മരം വീണ് വീട് തകർന്നു.

പാണാവള്ളിയിൽ അങ്കണവാടി തകർന്നു

പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാർഡ് 55-ാം നമ്പർ അങ്കണവാടി കെട്ടിടത്തിന്‍റെ മുകളിൽ വൈദ്യുതിത്തൂണ് വീണു കുട്ടികളും ജീവനക്കാരും അദ്ഭുതകരമായി രക്ഷപ്പെട്ടു. വൈദ്യുതി തൂണ് കെട്ടിടത്തിനു മുകളിലേക്ക് ചായുന്നതുകണ്ട് വർക്കർ സുമയും ഹെൽപ്പർ സന്ധ്യയും ചേർന്ന് കുട്ടികളെ പുറത്തെത്തിക്കുകയായിരുന്നു.

കെട്ടിടത്തിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. റോഡിലേക്ക് മരം വീണ് ബൈക്ക് യാത്രികൻ അദ്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ രാവിലെ ചേർത്തല-അരൂക്കുറ്റി റോഡിൽ പെരുമ്പളം കവലയിലാണ് സംഭവം. ശക്തമായ കാറ്റിൽ സമീപത്തെ വീട്ടുമുറ്റത്തുനിന്ന നെല്ലിമരം റോഡിലേക്കു വീഴുകയായിരുന്നു.

ഏറെ നേരം ഗതാഗതം തടസപ്പെടുകയും ചെയ്തു. അഞ്ചാം വാർഡിൽ കടേപറമ്പിൽ കാഴ്ച പരിമിതിയുള്ള സ്നേഹവർണന്‍റെ വീടിനു മുകളിൽ മരം വീണ് വീടിന്‍റെ ഒരു ഭാഗം തകർന്നു. ശക്തമായ കാറ്റിൽ പള്ളിപ്പുറം പഞ്ചായത്ത് ഒന്നാം വാർഡിൽ പുതുവൽ നികർത്തിൽ പ്രഭാകരന്‍റെ വീടിന്‍റെ മേൽക്കൂരയും തകർന്നു.

വീടിനു മുകളിലേക്ക് മരം വീണു

ഹരിപ്പാട്: മുതുകുളത്ത് കാറ്റിലും മഴയിലും വീടിനു മുകളിലേക്ക് മരം വീണു. ഇന്നലെ വൈകിട്ട് നാലരയോടെ മുതുകുളം വടക്ക് കോട്ടാളിത്തറ പടീറ്റതിൽ വാസുദേവന്‍റെ വീടിനു മുകളിലേക്കാണ് മരം വീണത്. മുൻവശത്തു നിന്നിരുന്ന പൂവരശാണ് കടപുഴകിയത്. ഷീറ്റുകൊണ്ട് നിർമിച്ച വീടിന്‍റെ മേൽക്കൂരയ്ക്കുൾപ്പെടെ നാശമുണ്ടായി.

ചാരുംമൂട് മേഖലയിൽ നാശനഷ്ടം

ചാരുംമൂട്: ശക്തമായ കാറ്റിൽ മേഖലയിൽ നാശനഷ്ടം. താമരക്കുളത്ത് തേക്കുമരങ്ങൾ കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. വയോധികയടക്കം രണ്ടു സ്ത്രീകൾക്കു പരിക്ക്.

താമരക്കുളം പച്ചക്കാട് തുളസിഭവനം തുളസിയുടെ ഭാര്യ ലതാകുമാരി (43), ഭാര്യ മാതാവ് ജാനകി (74) എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ലതാകുമാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീടിനു മുന്നിൽനിന്നിരുന്ന രണ്ടു തേക്കു മരങ്ങളാണ് ശക്തമായ കാറ്റിൽ കടപുഴകി വീണത്. ഇന്നലെ ഉച്ചയ്ക്ക് 12 നായിരുന്നു സംഭവം. മഴ ചാറിയപ്പോൾ മുറ്റത്തേക്ക് ഇറങ്ങി ആടുകളെ അഴിച്ചുകെട്ടുമ്പോളായിരുന്നു മരം വീണത്. ലതാകുമാരിയും ആടുകളും മരത്തിന്‍റെ ശിഖരങ്ങൾക്ക് അടിയിൽപ്പെട്ടു. വിളിച്ചു കൂവൽ കേട്ട് അയൽവാസികൾ ഓടിവന്നാണ് രക്ഷപ്പെടുത്തിയത്. ജാനകിയുടെ മുഖത്തും തലയിലും കമ്പുകൾ കൊണ്ടാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല. മരം വീണ് വീടിന്‍റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു.

വീട്ടുമുറ്റത്തുള്ള കിണറിനു മുകളിലേക്കും മരക്കൊമ്പ് വീണിട്ടുണ്ട്. പ്രദേശത്ത് മരങ്ങളും ശിഖരങ്ങളും വീണ് വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും കമ്പികൾ പൊട്ടിവീഴുകയും ചെയ്തു. ഇതുമൂലം ചാരുംമൂട്, താമരക്കുളം പ്രദേശങ്ങളിൽ പലയിടത്തും വൈദ്യുതി തടസപ്പെട്ടു. വൈകിട്ടുണ്ടായ കാറ്റിൽ കരിമുളയ്ക്കലിൽ മരം വീണ് കാറിനു കേടുപാടുണ്ടായി.

റെയില്‍വേ ട്രാക്കില്‍ മരം വീണ്

മാവേലിക്കര: റെയില്‍വേ ട്രാക്കിലേക്ക് മരം വീണ് റയില്‍ ഗതാഗതം തടസപ്പെട്ടു. മാവേലിക്കര റെയില്‍വേ സ്‌റ്റേഷനും ചെറിയനാട് റയില്‍വേ സ്‌റ്റേഷനു ഇടയിലായി കുന്നം റെയില്‍വേ ഗേറ്റിന് 500 മീറ്റര്‍ തെക്ക്, വടക്കോട്ടുള്ള റെയില്‍വേ ട്രാക്കിലേക്കാണ് മരം വീണത്. ഇന്നലെ വൈകിട്ട് 4.10 ഓടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് സംഭവം. റെയില്‍വേ എൻജിനിയറിംഗ്, ട്രാക്ഷന്‍ വിഭാഗങ്ങള്‍ ചേര്‍ന്ന് മരം മുറിച്ചുമാറ്റി 5.45 ഓടെയാണ് തീവണ്ടി ഗതാഗതം പുനഃസ്ഥാപിച്ചത്. എറണാകുളം മെമു, ജനശതാബ്ദി തീവണ്ടികള്‍ മാവേലിക്കര റെയില്‍വേ സ്റ്റേഷനിലും ചെന്നൈ മെയില്‍ കായംകുളം സ്റ്റേഷനിലും നിറുത്തിയിട്ടു.

മാവേലിക്കര: ശക്തമായ കാറ്റില്‍ കെട്ടിടത്തിന് മുകളിലെ റൂഫ് ഷീറ്റ് ഇളകി റോഡിലേക്ക് വീണു വലിയ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്നലെ രാവിലെ 11.30ന് ശക്തമായ കാറ്റിലും മഴയിലുമാണ് സംഭവം. പുളിമൂട്-പുതിയകാവ് ബ്ലോക്ക് ഓഫീസ് മിനി ബൈപ്പാസ് റോഡില്‍ മാവേലിക്കര മുനിസിപ്പല്‍ ലൈബ്രറി കെട്ടിടത്തിന് എതിര്‍വശത്തായുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുകളിലെ റൂഫിംഗ് ഷീറ്റാണ് കാറ്റില്‍ ഇളകി റോഡില്‍ വീണത്. ഈ സമയം ഇതുവഴിയെത്തിയ കാറിനും സ്‌കൂട്ടറിനും മുന്‍പിലേക്കായിരുന്നു ഷീറ്റ് വീണത്.

ഇവര്‍ സമയോജിതമായി വാഹനങ്ങള്‍ നിയന്ത്രിച്ച് എതിര്‍വശത്തേക്ക് മാറ്റിയത് വന്‍ അപകടം ഓഴിവാക്കി. സമീപത്തെ ഇലക്ട്രിക് കമ്പികള്‍ക്കും കേബിളുകള്‍ക്കും തകരാര്‍ സംഭവിച്ചിട്ടുണ്ട്. മാവേലിക്കര ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി ഇളകി വീണ ഷീറ്റ് റോഡില്‍നിന്നും നീക്കം ചെയ്തു.