തൂണിൽ തീർത്ത ഉയരപ്പാത വേണം; വീണ്ടും സമരമുഖം തുറക്കുന്നു
Sunday, July 14, 2024 11:14 PM IST
കായംകുളം: തൂണിൽ തീർത്ത ഉയരപ്പാത വേണമെന്ന ആവശ്യം നേടിയെടുക്കാൻ കായംകുളത്ത് വീണ്ടും സമരമുഖം തുറക്കുന്നു. ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ 10 മണിക്ക് എൽഐസി ഓഫീസിലേക്കു ജനകീയ മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. ദേശീയപാതയിൽ കായംകുളം ഷഹീദാർ മസ്ജിദ് ജംഗ്‌ഷൻ മുതൽ ചിറക്കടവം വരെ തൂണിൽ തീർത്ത ഉയരപ്പാത നിർമിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. നിലവിലെ ദേശീയ പാത വികസന രൂപരേഖ നടപ്പിലായാൽ കായംകുളം നഗരത്തെ രണ്ടായി വിഭജിക്കപ്പെടുമെന്നും നഗരത്തെ ഗതാഗത കുരുക്കിൽ ശ്വാസം മുട്ടിക്കുമെന്നുമാണ് ആക്ഷേപം.

നഗരത്തിന്‍റെ പടിഞ്ഞാറൻ പ്രദേശങ്ങളായ ദേവികുളങ്ങര, കണ്ടല്ലൂർ, മുതുകുളം, ആറാട്ടുപുഴ പഞ്ചായത്ത് നിവാസികൾക്ക് കായംകുളം നഗരത്തിൽ എത്താൻ സുഗമമായ യാത്രക്ക് തടസ്സം നേരിടുകയും ചെയ്യും. തൂണിൽ തീർത്ത ഉയരപ്പാത നിർമ്മിക്കാതെ അടിപ്പാത നിർമ്മിക്കുന്നതിനെതിരേ ജനങ്ങളുടെ പ്രതിഷേധം ശക്തമാവുകയും തുടർന്ന് ജനകീയ സമര സമിതി രൂപീകരിച്ച് മാസങ്ങളായി സമരം തുടർന്ന് വരികയുമാണ്.

ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് നിർത്തിവച്ച സമര പരിപാടികളാണ് മാറിവന്ന രാഷ്ട്രീയ സാഹചര്യത്തിൽ വീണ്ടും ശക്തമാവുന്നത്. ഇന്നു രാവിലെ കൊറ്റുകുളങ്ങരയിൽനിന്ന് ആരംഭിക്കുന്ന മാർച്ചിലും ധർണ്ണയിലും നിരവധിപേർ പങ്കാളികളാകും. മാർച്ചിനും ധർണയ്ക്കും ശേഷം ഓഗസ്റ്റ് ഒന്നിന് കായംകുളത്ത് മനുഷ്യമതിൽ സൃഷ്ടിക്കുമെന്നും സമരസമിതി അറിയിച്ചിട്ടുണ്ട്. പ്രചരണാർത്ഥം 25 മുതൽ പ്രാദേശികയോഗങ്ങളും സംഘടിപ്പിക്കും. നിർമാണജോലികൾ അമ്പതു ശതമാനത്തോളം പൂർത്തീകരിച്ചപ്പോഴാണ് കായംകുളത്ത് ഉയരപ്പാത ഇല്ലെന്ന്‌ മനസിലായതെന്ന് സമരസമിതി ഭാരവാഹികൾ പറയുന്നു.

ഇതോടെ നിലവിലെ പണിനിർത്തിവയ്പ്പിക്കുകയും സമരസമിതി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. സിപിഎം ഏരിയാ കമ്മറ്റിയും കായംകുളം നഗരസഭയും എലിവേറ്റഡ് ഹൈവേ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നിരുന്നെങ്കിലും ജനപ്രതിനിധികൾ ശക്തമായി നിലകൊണ്ടില്ലെന്ന ആക്ഷേപം ശക്തമാണ്.

കെ.സി. വേണു ഗോപാൽ എംപി ആയതോടെ വീണ്ടും നിധിൻ ഗഡ്‌ഗരിയെ കാണുകയും അദ്ദേഹം കായം കുളത്തിന്‍റെ ആവശ്യം പരിശോധിക്കാനും പഠിക്കാനും ഉന്നതതല സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.കായംകുളം എൽഐസിക്ക് മുമ്പിൽ ഇന്നു രാവിലെ പത്തിന് നടക്കുന്ന ജനകീയ മാർച്ചും ധർണും പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ധർണ ഉദ്ഘാടനം ചെയ്യും.