മധ്യതിരുവിതാംകൂറിലെ ജലമേളകൾക്ക് നാളെ തിരിതെളിയും
Sunday, July 14, 2024 11:14 PM IST
ഹരിപ്പാട്: മധ്യതിരുവിതാംകൂറിലെ ജലമേളകള്‍ക്ക് തുടക്കംകുറിച്ച് ഏവൂര്‍ കര്‍ക്കിടക സംക്രാന്തി ജല മഹോത്സവത്തിന് നാളെ തിരിതെളിയും. കാലം മാറിയെങ്കിലും ആചാരം ഇപ്പോഴും തുടരുന്നത് കരക്കാരുടെ ദൃഢനിശ്ചയത്തിന്റെ ഭാഗമാണ് ഏവൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം നിര്‍മാണത്തിന്‍റെ സ്മരണ ഉയര്‍ത്തിക്കൊണ്ടുള്ള ജലമഹോത്സവം കേരളത്തില്‍ത്തന്നെ ആദ്യത്തെ ജലമേളയായി അറിയപ്പെടുന്നു. ഏവൂര്‍ പ്രദേശത്തെ തെക്കുവടക്ക്, വടക്ക്, പടിഞ്ഞാറ് എന്നീ മൂന്നു കരക്കാര്‍ ചുരുളന്‍, വെപ്പ്, ഇരുട്ടുകുത്തി എന്നീ വള്ളങ്ങളില്‍ അണിനിരക്കുന്ന ജല ഘോഷയാത്ര ഭക്തിനിര്‍ഭരമാണ്.

ചൊവ്വാഴ്ച രാവിലെ മൂന്നു കരക്കാരും ക്ഷേത്രദര്‍ശനം നടത്തി തെക്കുഭാഗത്തുള്ള കടവില്‍നിന്നു വള്ളങ്ങളില്‍ കിഴക്കു പത്തിയൂര്‍ ദേവീക്ഷേത്രത്തിലേക്കു പുറപ്പെടുന്നതോടെ ജലമേളയ്ക്കു തിരശീല ഉയരും. പത്തിയൂര്‍ ക്ഷേത്രഭാരവാഹികള്‍ വെറ്റിലയും പുകയിലയും പാക്കും ദക്ഷിണവച്ച് കരക്കാരെ സ്വീകരിക്കുന്നു. തിരിച്ച് ഉച്ചയോടെ ക്ഷേത്രത്തില്‍ എത്തുമ്പോള്‍ വിഭവസമൃദ്ധമായ വള്ളസദ്യയാണ്.

സദ്യക്കു ശേഷം ക്ഷേത്ര മേല്‍ശാന്തി കരക്കാര്‍ക്ക് പൂവും മാലയും ദീപവും കൈമാറുന്നത് പ്രധാന ചടങ്ങാണ്. തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ മൂന്നു വള്ളങ്ങളിലും കരക്കാര്‍ വഞ്ചിപ്പാട്ട് പാടി കിഴക്കോട്ട് യാത്രയാകുന്നു. ഭഗവാന്‍ വള്ളത്തിലുണ്ടെന്ന് സങ്കല്‍പ്പത്തില്‍ ഭക്തിനിര്‍ഭരമാണ് ഘോഷയാത്ര. ഘോഷയാത്ര കണ്ണമംഗലം ഊരിയുണ്ണി തേവരുടെ ക്ഷേത്രത്തില്‍ എത്തുമ്പോള്‍ അവിടെ സ്വീകരണമുണ്ടാകും. പിന്നീട് വടക്കുമുട്ടം കണിച്ചനല്ലൂര്‍ കീഴോട്ട് ക്ഷേത്രത്തിലേക്കാണ് യാത്ര. അവിടുത്തെ സ്വീകരണത്തിനു ശേഷം വൈകിട്ട് കരക്കാര്‍ ഏവൂര്‍ ആറാട്ട് കൊട്ടാരത്തില്‍നിന്ന് താളമേളങ്ങളുടെ അകമ്പടിയോടെ ഉരുളിച്ചതായി തിരിച്ച് ഏവൂര്‍ ക്ഷേത്രത്തില്‍ എത്തുന്നതോടെ ദീപാരാധനയ്ക്ക് തുടക്കമാകും.