യാത്രാക്ലേശം രൂക്ഷം: പഞ്ചായത്ത് വിചാരിച്ചാൽ ഗ്രാമവണ്ടികളോടും
Sunday, July 14, 2024 11:14 PM IST
ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂര്‍, പാണ്ടനാട് പഞ്ചായത്തുകളിലെ ഉള്‍പ്രദേശങ്ങളില്‍ യാത്രാക്ലേശം രൂക്ഷം. പരിഹാരമായി കെഎസ്ആര്‍ടിസി ഗ്രാമവണ്ടികള്‍ ഓടിക്കണമെന്ന ആവശ്യം ശക്തമായി. കല്ലിശേരി, ഉമയാറ്റുകര , അമ്പിയിരുത്തു ജംഗ്ഷന്‍, പ്രയാര്‍, മാടവന, കുത്തിയതോട്, ഇരുല്ലിക്കര പ്രദേശങ്ങളില്‍ യാത്രാക്ലേശമുണ്ട്. ഇവിടേക്ക് ഗ്രാമവണ്ടികളോടിക്കാന്‍ സന്നദ്ധമാണെന്ന് കെഎസ്ആര്‍ടിസി. അറിയിച്ചു.

എന്നാല്‍, പഞ്ചായത്തുകള്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഗ്രാമവണ്ടികളുടെ ഇന്ധനെച്ചെലവ് തദ്ദേശസ്ഥാപനങ്ങളാണ് തുല്യമായി വഹിക്കേണ്ടത്. നേരത്തേ ചെങ്ങന്നൂരില്‍നിന്ന് തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലൂെടെ ഇരുല്ലിക്കരയ്ക്കു നാലു ട്രിപ്പുകള്‍ കെഎസ്ആര്‍ടിസി നടത്തിയിരുന്നു. കോവിഡിനു ശേഷം വരുമാനം കുറഞ്ഞതോടെ സര്‍വീസ് നിര്‍ത്തി. ഇപ്പോള്‍ തിരുവന്‍വണ്ടൂര്‍ -കുത്തിയതോട്-കല്ലിശേരി-ഉമയാറ്റുകര റൂട്ടില്‍ ഗ്രാമവണ്ടികളോടിക്കാന്‍ സന്നദ്ധമാണെന്ന് കെഎസ്ആര്‍ടിസി പാണ്ടനാട്, തിരുവന്‍വണ്ടൂര്‍ പഞ്ചായത്തുകള്‍ക്ക് കത്തുനല്‍കിയിരുന്നു. ഇക്കാര്യം കെഎസ്ആര്‍ടിസി ജില്ലാ കളക്ടറെയും അറിയിച്ചു.

രണ്ടു പഞ്ചായത്തുകളിലെ യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ വിനീത് തോമസ് കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് കെഎസ്ആര്‍ടിസി ഇക്കാര്യം വ്യക്തമാക്കിയത്. ബസ് സര്‍വീസ് ഇല്ലാത്തതിനാല്‍ ആലപ്പുഴ, ഹരിപ്പാട്, മാവേലിക്കര, തിരുവനന്തപുരം എറണാകുളം ഭാഗങ്ങളിലേക്കു പോകുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. ചെങ്ങന്നൂര്‍, തിരുവല്ല ടൗണുകളിലേക്ക് എത്തണമെങ്കില്‍ ഓട്ടോറിക്ഷ മാത്രമാണ് ആശ്രയം.

ചെലവ് താങ്ങാനാകില്ലെന്ന് പഞ്ചായത്ത്

ഗ്രാമവണ്ടികളോടിക്കണമെന്ന നിര്‍ദേശം പഞ്ചായത്ത് കമ്മിറ്റികളില്‍ ചര്‍ച്ച ചെയ്തിരുന്നതായി തിരുവന്‍ വണ്ടൂര്‍, പാണ്ടനാട് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. എന്നാല്‍, ഇതിനുള്ള ചെലവ് താങ്ങാനുള്ള സാമ്പത്തികസ്ഥിതി പഞ്ചായത്തുകള്‍ക്കില്ല. തനതുവരുമാനം കുറവാണ്. രണ്ടു പഞ്ചായത്തുകളും കൂടി ഇന്ധനച്ചെലവിന് ഒരു ദിവസം 6,000 രൂപ ചെലവഴിക്കണം. അതേസമയം വരുമാനമത്രയും കെഎസ്ആര്‍ടിസിക്കാണെന്നും പഞ്ചായത്ത് അധ്യഷന്മാര്‍ പറയുന്നു.