മാന്നാര്‍ പഞ്ചായത്ത് ആരു ഭരിക്കും?
Sunday, July 14, 2024 11:14 PM IST
മാന്നാര്‍: മാന്നാര്‍ പഞ്ചായത്ത് ഇനിയുള്ള വര്‍ഷം ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്ന കുട്ടമ്പേരൂര്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. മൂന്നു മുന്നണി സ്ഥാനാര്‍ഥികളും അരയും തലയും മുറുക്കി പ്രചരണം തുടങ്ങി. നാമനിര്‍ദേശ പത്രികാസമര്‍പ്പണം പൂര്‍ത്തീകരിച്ച് മൂന്നു സ്ഥാനാര്‍ഥികളും വിജയലക്ഷ്യത്തിനായി പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്.

മാന്നാര്‍ പഞ്ചായത്തില്‍ വൈസ് പ്രസിഡന്‍റായിരുന്ന സുനില്‍ ശ്രദ്ധേയത്തെ അയോഗ്യനാക്കിയതിനെത്തുടര്‍ന്ന് ഒഴിവുവന്ന കുട്ടമ്പേരൂര്‍ പതിനൊന്നാം വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് ഈ മാസം 30ന് നടക്കും.

യുഡിഎഫ് സ്ഥാനാര്‍ഥിയായി കൈ അടയാളത്തില്‍ വിജയിച്ച ശേഷം എല്‍ഡിഎഫ് പിന്തുണയോടെ സുനില്‍ വൈസ് പ്രസിഡന്‍റായി. കൂറുമാറ്റ നിരോധിത നിയമപ്രകാരം സുനിലിനെ തെരഞ്ഞെടുപ്പു കമ്മീഷന്‍ അയോഗ്യനാക്കിയതിനാലാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. യുഡിഎഫ്- ചന്ദ്രകുമാര്‍ എസ്., എല്‍ഡിഎഫ്-സജു തോമസ്, എന്‍ഡിഎ-ശ്രീക്കുട്ടന്‍ എന്‍. എന്നിവരാണ് ഉപതെരഞ്ഞെടുപ്പിലെ മുന്നണി സ്ഥാനാര്‍ഥികള്‍.

18 സീറ്റുകളാണ് മാന്നാര്‍ പഞ്ചായത്തില്‍ ആകെയുള്ളത്. എല്‍ഡിഎഫ് എട്ട്, യുഡിഎഫ് എട്ട്, ബിജെപി-ഒന്ന് എന്ന തലത്തിലാണ് നിലവിലെ കക്ഷിനില. ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചാല്‍ ഭരണം നിലനിര്‍ത്താം. യുഡിഎഫ് വിജയിച്ചാല്‍ എല്‍ഡിഎഫ് ഭരണം അവസാനിപ്പിച്ച് യുഡിഎഫിന് അധികാരത്തില്‍ വരാം. ഒപ്പം മുന്നണി വിട്ടുപോയ സുനില്‍ ശ്രദ്ധേയത്തിന് മധുരമായ പ്രതികാരവും നല്‍കാം.

മാന്നാര്‍ ഗ്രാമപഞ്ചായത്തില്‍ നിലവില്‍ എട്ടു സീറ്റുകള്‍ വീതമായി തുല്യശക്തികളായി മാറിയ എല്‍ഡിഎഫും യുഡിഎഫും അധിക സീറ്റിനായി ശക്തമായ പോരാട്ടം നടത്തുമ്പോള്‍ അംഗസംഖ്യ ഒന്നില്‍നിന്നു രണ്ടാക്കാനുള്ള പോരാട്ടത്തിലാണ് ബിജെപി.