പുന്നപ്ര ചള്ളി ഫിഷ്‌ലാന്‍ഡ് തീരത്ത് കടല്‍ ശാന്തം
Sunday, July 14, 2024 11:14 PM IST
അമ്പലപ്പുഴ: കടലാക്രമണം ഏറ്റവും കൂടുതല്‍ ശക്തമായിരുന്ന പുന്നപ്ര ചള്ളി ഫിഷ് ലാന്‍ഡ് തീരത്ത് കടല്‍ ശാന്തമായി. ഇവിടെ മീറ്ററുകളോളം തിരയുടെ ശക്തി കുറഞ്ഞതോടെ ഇന്നലെ രാവിലെ മുതല്‍ പൊന്തുവലക്കാര്‍ കടലില്‍ ഇറങ്ങി. എന്നാല്‍ കാര്യമായ മത്സ്യം ലഭിച്ചില്ല. കടല്‍ കൂടുല്‍ കരയില്‍ നിന്ന് ഉള്‍വലിഞ്ഞതോടെ തീരത്തുനിന്നു ചെറിയ വള്ളങ്ങള്‍ തള്ളിയിറക്കാനുള്ള സാഹചര്യം നിലവിലുണ്ട്. തീരത്ത് ചെളി ഇവിടെ കൂടുതലായി അടിയുന്ന പ്രതിഭാസമുണ്ടായാല്‍ ചാകര ഉറച്ചെന്ന് കരുതാം. എങ്കില്‍ കൂടുതല്‍ വള്ളങ്ങള്‍ എത്തിച്ചേരും.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ വള്ളങ്ങള്‍ അടുപ്പിക്കാനും വാഹനങ്ങള്‍ കയറ്റിയിടാനും സൗകര്യമുള്ള ഫിഷ് ലാന്‍ഡ് സെന്‍ററാണ് പുന്നപ്രയിലുള്ളത്. ലേലഹാളില്‍ മത്സ്യം കയറ്റിയ നൂറുകണക്കിനു കുട്ടകളും വെക്കാം. ഐസ് നിറയ്ക്കാനും സൗകര്യമുണ്ട്.

എന്നാല്‍, വര്‍ഷങ്ങളായി വള്ളങ്ങള്‍ അടുക്കാത്തതിനെത്തുടര്‍ന്ന് ഫിഷ് ലാന്‍ഡ് പ്രവര്‍ത്തനരഹിതമാണ്. കാലപഴക്കവും കടലാക്രമണവും മൂലം ഫിഷ് ലാന്‍ഡ് കെട്ടിടവും വിള്ളല്‍വീണ അവസ്ഥയിലാണ്. അതേസമയം ചാകര തെളിഞ്ഞാല്‍ പ്രദേശത്തെ വറുതിക്ക് ഏറെ ആശ്വാസമാകും. അടഞ്ഞുകിടക്കുന്ന വ്യാപാര സ്ഥപനങ്ങളിലും ഭക്ഷണശാലകളിലും ഉണര്‍വുണ്ടാകും. നിലവില്‍ തോട്ടപ്പള്ളിയിലാണ് ചാകരയുള്ളത്. എന്നാല്‍, ഹാര്‍ബറിന്‍റെ ആഴക്കുറവും ചെളിയടിഞ്ഞതും മൂലം ഏറെ പണിപ്പെട്ടാണ് മത്സ്യവുമായി വള്ളങ്ങള്‍ അടുപ്പിക്കുന്നത്.