കുടിവെള്ളക്ഷാമത്തിൽ കുട്ടനാട്; പരിഹാരം തേടി നാട്ടുകാർ
Sunday, July 14, 2024 2:49 AM IST
എടത്വ: അതിരൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന കൈനകരി പഞ്ചായത്തിനു മുന്‍ഗണന നല്‍കി കുട്ടനാട്ടിലെ കുടിവെള്ളക്ഷാമം ശാശ്വതമായി പരിഹരിക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് എസി കനാല്‍ സംരക്ഷണസമിതി.

മഴക്കാലത്ത് പോലും കാവാലം, പുളിങ്കുന്ന്, രാമങ്കരി, ചമ്പക്കുളം, മുട്ടാര്‍, തലവടി, കൈനകരി തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളില്‍ കുടിവെള്ളം ലഭ്യമല്ല. കുട്ടനാട്ടില്‍നിന്ന് ചങ്ങനാശേരിയിലേക്കും ആലപ്പുഴയിലേക്കും ജനങ്ങള്‍ പാലായനം ചെയ്യുന്നതിന്‍റെ പ്രധാന കാരണം അതിരൂക്ഷമായ കുടിവെള്ള പ്രശ്‌നമാണെന്ന് എസി കനാല്‍ സംരക്ഷസമിതി നടത്തിയ സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ വിലയിരുത്തി.

കുടിവെള്ളം വിലയ്ക്കു വാങ്ങാന്‍ മാര്‍ഗമില്ലാത്ത നൂറുകണക്കിന് കുടുംബങ്ങള്‍ കുട്ടനാട്ടില്‍ ഉണ്ടെന്ന് യാഥാര്‍ഥ്യം ഉത്തരവാദിത്തപ്പെട്ടവര്‍ തിരിച്ചറിയണം. എസി കനാല്‍ തുറക്കുക, കനാല്‍ തീരത്ത് താമസിക്കുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും കുടിവെള്ളത്തിന്‍റെ ലഭ്യത ഉറപ്പാക്കുക, കനാലില്‍ നീരൊഴുക്ക് സൃഷ്ടിക്കാന്‍ നടപടികള്‍ സ്വീകരിക്കുക, എസി കനാലിലെ മലിന ജലത്തിന്‍റെ ഉപയോഗം മൂലം ആളുകള്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കുക, കുട്ടനാട്ടിലെ കുടിവെള്ളക്ഷാമം പൂര്‍ണമായി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കുട്ടനാട്ടിലെ വിവിധ പഞ്ചായത്തുകളില്‍ ജനസദസുകള്‍ നടത്തി.

സെപ്റ്റംബര്‍ 28ന് കനാല്‍ തുടങ്ങുന്ന മനയ്ക്കച്ചിറയില്‍നിന്ന് ആരംഭിച്ച് കനാല്‍ അവസാനിക്കുന്ന ഒന്നാംകര വരെ ലോംഗ് മാര്‍ച്ച് നടത്തുവാനും സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ തീരുമാനിച്ചു.

സമിതി ജനറല്‍ കണ്‍വീനര്‍ എ.സി. വിജയപ്പന്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ നൈനാന്‍ തോമസ് മുളപ്പാന്‍മഠം ഉദ്ഘാടനം ചെയ്തു. ഷിബു കണ്ണമാലില്‍, അലക്‌സാണ്ടര്‍ പുത്തന്‍പുര, സൈനോ തോമസ്, മുട്ടാര്‍ സുരേന്ദ്രന്‍, ആശ കരിവേലിത്തറ, കറിയാച്ചന്‍ വടകര, അപ്പച്ചന്‍കുട്ടി ആശാപറമ്പ്, സദാനന്ദന്‍ വായ്പൂക്കരി, പൂവം വിശ്വപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.