നിരാലംബ ജീവിതത്തിനു തണലൊരുക്കി ഡോക്ടർ ദമ്പതികൾ; സമർപ്പണം ഇന്ന്
Sunday, July 14, 2024 2:49 AM IST
ചെങ്ങന്നൂർ: മാനവസേവ, മാധവസേവയായി കരുതുന്ന ഡോക്ടർ ദമ്പതികൾ ആതുര ശുശ്രൂഷയും ജീവകാരുണ്യ പ്രവർത്തനവും സമന്വയിപ്പിച്ചപ്പോൾ യാഥാർഥ്യമായത് ഒരു നിരാലംബ കുടുംബത്തിന്‍റെ അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം. നിരണം സ്വദേശികളായ ഡോ. നൈനാൻ, ഭാര്യ ഡോ. സാറ എന്നിവരാണ് നാടിനു മാതൃകയാവുന്ന നല്ല സമരിയാക്കാർ.

ചെറിയനാട് പാലത്തുംപാട്ട് അനിയൻ വർഗീസിന്‍റെ കൂരയാണ് ഇവരുടെ കൈത്താങ്ങിൽ നവീകരിച്ചു നൽകിയത്. കുടുംബാംഗങ്ങളുടെ രോഗവും ദുരിതങ്ങളും മാറി മാറി വേട്ടയാടുന്ന കുടുംബം. അതിനിടെ വല്ലപ്പോഴുംമാത്രം ലഭിക്കുന്ന കൂലിപ്പണിയിൽനിന്നുള്ള വരുമാനം. ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന അനിയന് വാസയോഗ്യമായ വീട് സ്വപ്നം മാത്രമായിരുന്നു. അങ്ങനെയിരിക്കെയാണ് ചോർന്നൊലിക്കുന്ന കൂരയിൽ കഴിയുന്ന അനിയൻ വർഗീസിന്‍റെ അവസ്ഥ സാമൂഹ്യ - സന്നദ്ധ പ്രവർത്തകനായ ചെറിയനാട് തോമ്പിലേത്ത് റെജിയുടെ ശ്രദ്ധയിൽപ്പെടുന്നത്.

തുടർന്ന് വിഷയം സുമനസുകളായ നിരണത്തെ ഡോക്ടർ ദമ്പതികളെ ധരിപ്പിക്കുകയായിരുന്നു. ഡോക്ടർ ദമ്പതികൾ സ്വന്തം വീടുനിർമാണത്തിന് കരുതിവച്ച തുകയിൽ നിന്നെടുത്ത നാലു ലക്ഷം രൂപ ചെലവഴിച്ചാണു അനിയനും കുടുംബത്തിനും വീട് പുനർനിർമിച്ചു നൽകിയത്. അനിയനോടൊപ്പം ഭാര്യ മോളമ്മയും രണ്ടു പെൺമക്കളുമാണ് വീട്ടിൽ താമസം.

ഇന്നുച്ചകഴിഞ്ഞ് 2.30ന് വീടിന്‍റെ കൂദാശയും സമർപ്പണവും നടക്കും. ഫാ. മാമ്മൻ തോമസ് കോർ എപ്പിസ്കോപ്പ, ചെറിയനാട് ഇടവങ്കാട് സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. ബിജു റ്റി. മാത്യു, പേരിശേരി സെന്‍റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി വികാരി ഫാ. കോരുത് ചെറിയാൻ തുടങ്ങിയവരുടെ കാർമികത്വത്തിൽ വീട് കുദാശ ചെയ്യും. അഡ്വ. എബി കുര്യാക്കോസ്, സുധീഷ് വലിയ വീടൻസ്, ജോർജ് ജേക്കബ് തെക്കേമുറി, ഡേവിഡ് മാങ്കാംകുഴി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കുമെന്ന് കോ-ഓർഡിനേറ്റർ റെജി തോമ്പിലേത്ത് അറിയിച്ചു. റെജിയുടെ ഇടപെടലിൽ ജനപങ്കാളിത്തത്തോടെ പൂർത്തിയാക്കി നൽകുന്ന മുപ്പത്തിമൂന്നാമത്തെ വീടാണിത്.