അമ്പലപ്പുഴയിലും യാത്രക്കാരെ വലച്ച് ദേശീയപാത വികസന നിർമാണം
Sunday, July 14, 2024 2:48 AM IST
അന്പലപ്പുഴ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ടുള്ള നിർമാണപ്രവർത്തനം അമ്പലപ്പുഴയിലും നാട്ടുകാരെയും യാത്രക്കാരെയും വലയ്ക്കുന്നു. അമ്പലപ്പുഴ ജംഗ്ഷനിലാണ് യാത്രക്കാരെ ദുരിതത്തിലാക്കിയുള്ള നിർമാണപ്രവർത്തനം നടക്കുന്നത്. ഇവിടെ കോട്ട കെട്ടിയുള്ള നിർമാണപ്രവർത്തനത്തിനെതിരേ വലിയ പ്രതിഷേധമുയർന്നിരുന്നു.

തുടർന്ന് കഴിഞ്ഞ ഏതാനും മാസമായി ജംഗ്ഷനിൽ നിർമാണപ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. എന്നാൽ, നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായുള്ള കൂറ്റൻ സ്ലാബുകൾ സ്ഥാപിച്ചതോടെ ജംഗ്ഷനിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഉണ്ടാകുന്നത്.

സ്ലാബുകൾ സ്ഥാപിച്ചിരിക്കുന്നതു മൂലം തിരുവല്ല ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് നേരിട്ട് ദേശീയപാതയിൽ പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഈ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ അര കി. മീറ്ററോളം തെക്കോട്ട് പോയി തിരിഞ്ഞ് ദേശീയപാതയിൽ പ്രവേശിച്ച് ആലപ്പുഴ ഭാഗത്തേക്കു പോകണം.

കിഴക്കു ഭാഗത്തുനിന്നുവരുന്ന ആംബുലൻസുകളും ഫയർ ഫോഴ്സിന്‍റെ ഉൾപ്പെടെയുള്ള വാഹനങ്ങളും ഇവിടത്തെ ഗതാഗതക്കുരുക്കിൽപ്പെടുന്നത് നിത്യസംഭവമാണ്. ജംഗ്‌ഷനിൽ സ്ഥാപിച്ചിരിക്കുന്ന ചില സ്ലാബുകൾ എടുത്തുമാറ്റിയാൽ ഇവിടത്തെ അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് താത്കാലിക പരിഹാരം കാണാൻ കഴിയും. സ്ലാബുകൾ സ്ഥാപിച്ചിരിക്കുന്നതിനാൽ ജംഗ്ഷനിൽ റോഡിനു വീതി തീരെ കുറഞ്ഞതോടെ ഗതാഗതക്കുരുക്കും അപകടവും പതിവായിരിക്കുകയാണ്.

ജംഗ്ഷനിൽ ഉൾപ്പെടെ പലയിടത്തും ഏതു രീതിയിലുള്ള നിർമാണവും വികസനവുമാണ് നടക്കുന്നതെന്ന് ആർക്കും ഒരു രൂപവുമില്ല. ദേശീയപാതാ വികസനത്തിന്‍റെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന ഹൈക്കോടതി ഉത്തരവും ഇവിടെ ഉദ്യോഗസ്ഥർ പാലിച്ചിട്ടില്ല.