രോഗികളെ വലച്ച് പള്ളിത്തോട് ആശുപത്രി
Sunday, July 14, 2024 2:48 AM IST
തുറവൂർ: നൂറുകണക്കിനു രോഗികളെ വലച്ച് പള്ളിത്തോട് പ്രാഥമികാരോഗ്യകേന്ദ്രം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇവിടത്തെ ജീവനക്കാരുടെ അനാസ്ഥമൂലം നൂറുകണക്കിനു രോഗികളാണ് കഷ്ടത അനുഭവിക്കുന്നത്.

നിലവിലെ ഫാർമസിസ്റ്റ് അവധിയിൽ പോയതോടെ കഴിഞ്ഞ ദിവസം നൂറോളം രോഗികളാണ് മരുന്ന് ലഭിക്കാതെ ഇവിടെനിന്ന് മടങ്ങേണ്ടിവന്നത്. നിലവിൽ ഒരു താത്കാലിക ജീവനക്കാരിയാണ് ഫാർമസിയിലുള്ളത്. ഫാർമസിസ്റ്റ് ലീവിൽ പോയാൽ ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റുകയും ഇവിടെയെത്തുന്ന രോഗികൾക്ക് മരുന്നു ലഭിക്കാത്ത അവസ്ഥയുമാണ്.

ഇന്നലെ ഇവിടെയെത്തിയ രോഗികൾ മരുന്നു ലഭിക്കാതെ വന്നതിനെത്തുടർന്ന് ബഹളം വച്ചതോടെ ജീവനക്കാർ ഫാർമസി അടച്ചുപൂട്ടി സ്ഥലം വിടുകയായിരുന്നു.

കുത്തിയതോട് പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലുള്ള പ്രഥമ ആശുപത്രിയാണ് പള്ളിത്തോട് പ്രാഥമികാരോഗ്യകേന്ദ്രം. ചെല്ലാനം മുതൽ അന്ധകാരനഴി വരെയുള്ള നൂറുകണക്കിന് തീരദേശവാസികളുടെ ഏക ആരോഗ്യ ആശ്രയ കേന്ദ്രമാണ് പള്ളിത്തോട് ആശുപത്രി.

ഇതാണ് പഞ്ചായത്തിന്‍റെയും ജീവനക്കാരുടെയും അനാസ്ഥ മൂലം ദുരിതത്തിലായിരിക്കുന്നത്. പനിയും മറ്റ് രോഗങ്ങളും പടർന്നുപിടിക്കുമ്പോൾ ആശുപത്രി ജീവനക്കാരുടെ നടപടി മനുഷ്യജീവന് യാതൊരുവിധ വിലയും കല്പിക്കാത്ത വിധമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
അടിയന്തരമായി സ്ഥിരമായി ഇവിടെ ഫാർമസിസ്റ്റിനെയും ജീവനക്കാരെയും നിയമിച്ചു കൊണ്ട് പള്ളിത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.