കരാറുകാരനു പണം ലഭിക്കുന്നില്ല, ജലജീവൻ പദ്ധതി ഇഴയുന്നു
Sunday, July 14, 2024 2:48 AM IST
മാന്നാർ: ജലജീവൻ മിഷന്‍റെ സമ്പൂർണ കുടിവെള്ള പദ്ധതിയിൽ കരാറുകാർക്ക് തുക ലഭിക്കുന്നില്ലെന്നു പരാതി. അതിനാൽ സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കാൻ കഴിയില്ലെന്ന് കരാറുകാർ പറയുന്നു.

ജലജീവന്‍ മിഷൻ പദ്ധതിയിൽ ഏർപ്പെട്ടിരിക്കുന്ന കരാറുകാർക്ക് ഒരുവർഷത്തിലേറെയായി തുക ലഭ്യമാകാത്ത സാഹചര്യത്തിൽ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ തടസപ്പെട്ടിരിക്കുകയാണ്. മാന്നാർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ പത്തോളം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തേക്ക് പൈപ്പ് ലൈൻ വലിക്കുന്നതിന്‍റെ നിർദേശം പദ്ധതി സൂപ്പർവൈസറോട് ആവശ്യപ്പെട്ടപ്പോഴാണ് വേതനം കിട്ടാത്തതിനാൽ തുടർ പ്രവർത്തനങ്ങൾ നിർത്തിയതായി അറിയാൻ കഴിഞ്ഞത്.

ഏറ്റവും മോശം നിർമാണ സാമഗ്രികൾ ഉപയോഗിച്ചതിനാൽ പൈപ്പ് അടക്കമുള്ളവ ദ്രവിച്ചു പോയി. കണക്ഷൻ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് കത്തു നൽകുമെന്ന് വാർഡ് മെംബർ പറഞ്ഞു. ആറുമാസത്തിലേറെയായി പൈപ്പ് ലൈൻ വലിച്ചയിടങ്ങളിൽ ജലം എത്താത്തയിടങ്ങൾ നിരവധിയാണ്. ഇത്തരത്തിൽ സ്ഥാപിച്ച മീറ്ററുകളും മറ്റും തുരുമ്പെടുത്ത് തുടങ്ങിയിട്ടുമുണ്ട്. കാരാറുകാരന് കൃത്യമായി പണം ലഭിക്കാത്തതിനാൽ അവരും പണി പൂർത്തിയാക്കാൻ ശ്രമിക്കാത്തത് പദ്ധതി നീളാൻ കാരണമാകുന്നു.