ന്യൂഡൽഹി: വിദേശ ഇന്ത്യക്കാർക്കായി കേന്ദ്രസർക്കാർ തുടങ്ങിയ എൻആർഐ സെല്ലിലേക്കു 2022 ൽ സ്ത്രീകളുടെ നാനൂറിലധികം പരാതികൾ ലഭിച്ചതായി കണക്കുകൾ.
ഗാർഹിക പീഡനം, പാസ്പോർട്ട് കൈവശപ്പെടുത്തൽ, സ്ത്രീധനം ആവശ്യപ്പെട്ടുള്ള ഭീഷണി, കുട്ടികളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം എന്നിങ്ങനെയുള്ള വിഷയങ്ങളിലാണു ഭൂരിഭാഗം പരാതികളും. 2022 ജനുവരി മുതൽ മാർച്ച് വരെ 109 പരാതികളും ഏപ്രിൽ മുതൽ ഡിസംബർ വരെ 372 പരാതികളുമാണു ലഭിച്ചതെന്ന് വനിതാ ശിശുക്ഷേമമന്ത്രാലയം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.