മോദിയെ താഴെയിറക്കാതെ ജീവൻ വെടിയില്ലെന്ന് ഖാർഗെ
മോദിയെ താഴെയിറക്കാതെ ജീവൻ വെടിയില്ലെന്ന് ഖാർഗെ
Monday, September 30, 2024 3:58 AM IST
ജമ്മു: ശാരീരികാസ്വാസ്ഥ്യം നേരിട്ടതിനെത്തുടർന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ വൈദ്യചികിത്സയ്ക്കു വിധേയനാക്കി. ജമ്മു-കാഷ്മീരിലെ കഠുവ ജില്ലയിലെ ഒരു റാലിയിൽ പ്രസംഗിക്കവേയായിരുന്നു സംഭവം.

തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ഒരു പോലീസ് ഉദ്യോഗസ്ഥന് ആദരമർപ്പിക്കുന്ന ചടങ്ങായിരുന്നു നടന്നിരുന്നത്. അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി തൃപ്തികരമാണന്നു ഡോക്ടർമാർ അറിയിച്ചു. തനിക്ക് 83 വയസായെങ്കിലും ഉടനെയൊന്നും മരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വൈദ്യചികിത്സയ്ക്കുശേഷം ഖാർഗെ പറഞ്ഞു. ""പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്ഥാനത്തുനിന്നും നീക്കുന്നതു വരെ ഞാൻ ജീവനോടെയുണ്ടാകും''-ഖാർഗെ കൂട്ടിച്ചേർത്തു.

ബിജെപി മേഖലയിൽ നടത്തുന്നത് റിമോ‌ട്ട് കൺട്രോൾ ഭരണമാണെന്നും ജമ്മു കാഷ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനായി പോരാടുമെന്നും പറഞ്ഞു.

""ബിജെപിക്കു തെരഞ്ഞെടുപ്പ് നടത്താൻ താല്പര്യമുണ്ടായിരുന്നില്ല. സുപ്രീം കോടതിയുടെ ഇടപെടലിനു ശേഷമാണ് അവർ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടത്താൻ തുടങ്ങിയത്. കാഷ്മീരിലെ യുവജനങ്ങളെയോർത്ത് മോദി മുതലക്കണ്ണീർ പൊഴിക്കുകയാണ്. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ രാജ്യത്തെ ചെറുപ്പക്കാർ മുഴുവൻ ഇരുട്ടിലേക്ക് തള്ളപ്പെടുകയായിരുന്നു’’- ഖാർഗെ കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.