ബിജെപി മേഖലയിൽ നടത്തുന്നത് റിമോട്ട് കൺട്രോൾ ഭരണമാണെന്നും ജമ്മു കാഷ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനായി പോരാടുമെന്നും പറഞ്ഞു.
""ബിജെപിക്കു തെരഞ്ഞെടുപ്പ് നടത്താൻ താല്പര്യമുണ്ടായിരുന്നില്ല. സുപ്രീം കോടതിയുടെ ഇടപെടലിനു ശേഷമാണ് അവർ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടത്താൻ തുടങ്ങിയത്. കാഷ്മീരിലെ യുവജനങ്ങളെയോർത്ത് മോദി മുതലക്കണ്ണീർ പൊഴിക്കുകയാണ്. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ രാജ്യത്തെ ചെറുപ്പക്കാർ മുഴുവൻ ഇരുട്ടിലേക്ക് തള്ളപ്പെടുകയായിരുന്നു’’- ഖാർഗെ കുറ്റപ്പെടുത്തി.