കുക്കികളുടെ പിടിയിലായ യുവാക്കളുടെ വീഡിയോ പുറത്ത്
കുക്കികളുടെ പിടിയിലായ യുവാക്കളുടെ വീഡിയോ പുറത്ത്
Monday, September 30, 2024 3:59 AM IST
ഇംഫാല്‍: കലാപം തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനും കുക്കി തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ രണ്ട് യുവാക്കളെ രക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ തേടിയും മണിപ്പുര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ് എംഎല്‍എമാരുടെ യോഗം വിളിച്ചു. മെയ്‌തെയ് വിഭാഗക്കാരായ മൂന്ന് യുവാക്കളെ കഴിഞ്ഞദിവസമാണ് കുക്കികള്‍ തട്ടിക്കൊണ്ടുപോയത്. ഇതില്‍ ഒരാള്‍ രക്ഷപ്പെട്ടു.

അവശേഷിച്ച രണ്ടുപേര്‍ രക്ഷിക്കണമെന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗിനോട് ആവശ്യപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വെളുത്ത ടി ഷര്‍ട്ട് ധരിച്ചാണ് യുവാക്കള്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. തട്ടിക്കൊണ്ടുപോയവരുടെ ആവശ്യം അംഗീകരിക്കണമെന്ന് ഇരുവരും മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നുണ്ട്.‌ തൗബാല്‍ നിവാസികളാണു പിടിയിലായത്. സുരക്ഷാസേന വിശദപരിശോധന നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തട്ടിക്കൊണ്ടുപോയവരുടെ ആവശ്യങ്ങൾ വിശദീകരിക്കാൻ പോലീസ് തയാറായിട്ടില്ല. ന്യൂ കിതെൽമാൻബിയിൽ സൈനിക റിക്രൂട്ട്മെന്‍റിനുപോയ ഇവർ കുക്കി മേധാവിത്വ മേഖലയിൽ കടക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.