തെരഞ്ഞെടുപ്പ് വാഗ്ദാനം:സാന്പത്തിക ഉറവിടം വ്യക്തമാക്കണം: കമ്മീഷൻ
തെരഞ്ഞെടുപ്പ് വാഗ്ദാനം:സാന്പത്തിക ഉറവിടം വ്യക്തമാക്കണം: കമ്മീഷൻ
Thursday, October 6, 2022 1:40 AM IST
രാഹുൽ ഗോപിനാഥ്

ന്യൂഡൽഹി: സൗജന്യ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിനുള്ള സാന്പത്തിക ഉറവിടം രാഷ്‌ട്രീയ പാർട്ടികൾ വെളിപ്പെടുത്തണമെന്ന കർശന നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ.

രാഷ്‌ട്രീയപാർട്ടികൾ തെരഞ്ഞെടുപ്പുകാലത്ത് സൗജന്യ വാഗ്ദാനങ്ങൾ നൽകുന്നതിനെതിരേ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ നിയമപോരാട്ടം നടത്തുന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. പ്രകടനപത്രിക സമർപ്പിക്കുന്നതിനൊപ്പം സംസ്ഥാനത്തിന്‍റെ സാന്പത്തികസ്ഥിതി കണക്കിലെടുത്ത് വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിനുള്ള മാർഗരേഖയും പാർട്ടികൾ നൽകണം.

തെരഞ്ഞെടുപ്പു പ്രകടനപത്രികയ്ക്കുള്ള മാർഗനിർദേശങ്ങളിലെ മാതൃകാ പെരുമാറ്റച്ചട്ടങ്ങളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഭേദഗതി വരുത്താൻ ഉദ്ദേശിക്കുന്നത്. പ്രകടനപത്രിക പുറത്തിറക്കുന്നതിന് രാഷ്‌ട്രീയപാർട്ടികൾക്ക് അവകാശമുണ്ടെങ്കിലും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന തരത്തിൽ വാഗ്ദാനങ്ങൾ നൽകാൻ പാടില്ലെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍റെ നിലപാട്.

സൗജന്യ ലാപ്ടോപ്പുകൾ, ഉപഭോക്തൃ വസ്തുക്കൾ, ഗാഡ്ജറ്റുകൾ, കടം എഴുതിത്തള്ളൽ, സൗജന്യ വൈദ്യുതി, വെള്ളം, ഗതാഗത സൗകര്യങ്ങൾ തുടങ്ങിയ പദ്ധതികളുടെ ഗുണഭോക്താക്കളുടെ എണ്ണം, ചെലവാകുന്ന തുക എന്നിവ രാഷ്‌ട്രീയപാർട്ടികൾ കണക്കാക്കണം. ഇത്തരം വാഗ്ദാനങ്ങങ്ങൾ നൽകുന്നതിന്‍റെ ആവശ്യകതയും യുക്തിയും പ്രകടനപത്രികയിൽ വിശദീകരിക്കണം.


തെരഞ്ഞെടുപ്പിലെ സുതാര്യതയും തുല്യതയും ഉറപ്പുവരുത്തുന്നതിനു നടപ്പാക്കാൻ സാധിക്കുന്ന വാഗ്ദാനങ്ങൾ മാത്രം നൽകുന്നതിനു പാർട്ടികൾ ശ്രദ്ധിക്കണം. വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിന് അതത് സംസ്ഥാനങ്ങളുടെ ബജറ്റിനു പുറത്തുനിന്ന് ആവശ്യമായി വരുന്ന തുക കണ്ടെത്തുന്നത് എങ്ങനെയെന്ന് വ്യക്തമാക്കണം തുടങ്ങിയ വ്യവസ്ഥകളാണ് തെരഞ്ഞെടുപ്പു കമ്മീഷൻ മുന്നോട്ടു വച്ചിട്ടുള്ളത്.

ജനാധിപത്യവിരുദ്ധം:

തെരഞ്ഞെടുപ്പു കമ്മീഷന്‍റെ നിർദേശങ്ങൾ ജനാധിപത്യവിരുദ്ധമാണെന്നും ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് കമ്മീഷന്‍റെ അധികാരപരിധിക്കു പുറത്താണെന്നും കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ട്വീറ്റ് ചെയ്തു. ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ സർക്കാരിന്‍റെ ക്ഷേമ, സാമൂഹിക വികസന പദ്ധതികൾ നടപ്പാക്കുന്നതിനു തടസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ രാഷ്‌ട്രീയപാർട്ടികൾ സൗജന്യ വാഗ്ദാനങ്ങൾ നൽകുന്നതിനെ പ്രധാനമന്ത്രി വിമർശിച്ചിരുന്നു. ഇതിനെ പിന്തുണയ്ക്കുന്ന തരത്തിലുള്ള നടപടിയാണ് കമ്മീഷന്‍റെ ഭാഗത്തുനിന്നുമുണ്ടായതെന്നു തൃണമൂൽ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രയാൻ കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.