പുതിയ വിജ്ഞാപനം വരുന്നതു വരെ ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായി തുടരും
പുതിയ വിജ്ഞാപനം വരുന്നതു വരെ  ആരിഫ് മുഹമ്മദ് ഖാൻ  ഗവർണറായി തുടരും
Thursday, September 5, 2024 2:49 AM IST
തിരുവനന്തപുരം: കേരളത്തിലെ പുതിയ ഗവർണറുമായി ബന്ധപ്പെട്ട വിജ്ഞാപനം വരുന്നതു വരെ ആരിഫ് മുഹമ്മദ്ഖാൻ ഗവർണർ സ്ഥാനത്തു തുടരും. ആരിഫ് മുഹമ്മദ്ഖാന്‍റെ അഞ്ചു വർഷ കാലാവധി ഇന്ന് പൂർത്തിയാകുന്ന സാഹചര്യത്തിലാണു തീരുമാനം.

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ സാധാരണയായി ഗവർണർമാർക്ക് ഒരു ടേമിൽ കൂടുതൽ നൽകാറില്ല. എന്നാൽ, പിണറായി സർക്കാരുമായി നിരന്തരം ഏറ്റുമുട്ടുന്ന ആരിഫ് മുഹമ്മദ്ഖാന് പുനർനിയമനം നൽകുമെന്ന സൂചന സജീവമാണ്.

സർക്കാർ നിയമസഭയിൽ പാസാക്കിയ ചില ബില്ലുകളിൽ ഗവർണർ ഒപ്പുവയ്ക്കാത്തതുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീംകോടതിയിൽ ഉള്ള സാഹചര്യത്തിൽ ഇവ മുന്നോട്ടു കൊണ്ടുപോകാൻ ആരിഫ് മുഹമ്മദ്ഖാൻ തുടരേണ്ടത് ആവശ്യമാണെന്ന അഭിപ്രായമാണുള്ളത്.


കേരളത്തിൽ ഒരു ഗവർണർക്കും ഇതുവരെ രണ്ടു ടേം ലഭിച്ചിട്ടില്ല. ഈ മാസം അവസാനം വരെയുള്ള പരിപാടികളിലും രാജ്ഭവനിലെ സന്ദർശകർക്കും അദ്ദേഹം അനുമതി നൽകിയിട്ടുണ്ട്.

അഞ്ചുവർഷ കാലയളവിലേക്കോ അല്ലെങ്കിൽ രാഷ്‌ട്രപതിയുടെ പ്രീതിയുള്ളിടത്തോളമോ ഗവർണർക്ക് സ്ഥാനത്തു തുടരാനാകുമെന്നാണ് ഭരണഘടന പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.