മുംബൈയിൽനിന്നു കേരളത്തിലേക്ക് ദീപാവലി സ്പെഷൽ സർവീസ്
മുംബൈയിൽനിന്നു കേരളത്തിലേക്ക്  ദീപാവലി  സ്പെഷൽ സർവീസ്
Sunday, September 15, 2024 1:29 AM IST
കൊല്ലം: ഉത്സവകാലതിരക്ക് ഒഴിവാക്കാൻ മുംബൈയിൽനിന്ന് കേരളത്തിലേക്ക് ദീപാവലി സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. ലോകമാന്യ തിലക് ടെർമിനലിൽനിന്ന് കൊച്ചുവേളിയിലേക്ക് പ്രതിവാര ട്രെയിനാണ് അനുവദിച്ചിട്ടുള്ളത്.

കോട്ടയം വഴിയാണ് സർവീസ്. 01463 ലോകമാന്യ തിലക് - കൊച്ചുവേളി സ്പെഷൽ ഒക്ടോബർ 24, 31, നവംബർ ഏഴ്, 14 തീയതികളിൽ വൈകുന്നേരം നാലിന് ലോക മാന്യതിലക് സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 8.40 ന് കൊച്ചുവേളിയിൽ എത്തും.

01464 കൊച്ചുവേളി - ലോകമാന്യതിലക് സ്പെഷൽ ഒക്ടോബർ 26, നവംബർ രണ്ട്, ഒമ്പത്, 16 തീയതികളിൽ കൊച്ചുവേളിയിൽനിന്ന് വൈകുന്നേരം 4.20 ന് പുറപ്പെട്ട് പിറ്റേ ദിവസം രാത്രി 9.50 ന് ലോകമാന്യ തിലക് ടെർമിനലിൽ എത്തും.


രണ്ട് എസി ടൂടയർ, ആറ് എസി ത്രീ ടയർ, എട്ട് സ്ലീപ്പർ ക്ലാസ്, രണ്ട് ജനറൽ സെക്കൻഡ് ക്ലാസ്, അംഗപരിമിതർക്കായി ഒന്ന് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. മുൻകൂർ റിസർവേഷൻ ഉടൻ ആരംഭിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.